ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കിസാന്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാജസ്ഥാനിലെ അജ്മീറില്‍ രാഹുല്‍ ട്രാക്ടര്‍ റാലിയും നടത്തും. കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതിന് പിന്നാലെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധി നടത്തിയ ട്രാക്ടര്‍ റാലി ശ്രദ്ധേയമായിരുന്നു.
ഇതിനുശേഷം സമരത്തില്‍ രാഹുല്‍ പ്രത്യക്ഷ ഇടപെടല്‍ നടത്തിയിരുന്നില്ല. കര്‍ഷകരുടെ സമരം കേന്ദ്ര സര്‍ക്കാരിന് വലിയ രാഷ്ട്രീയ പ്രതിസന്ധി ആയതോടെയാണ് രാഹുല്‍ ഗാന്ധി വീണ്ടും കര്‍ഷക പ്രക്ഷോഭത്തില്‍ നേരിട്ട് സജീവമാകുന്നത്. 12,13 തിയതികളില്‍ രാജസ്ഥാനിലാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്.
സമരം ശക്തമാക്കാന്‍ കര്‍ഷകസംഘടനകള്‍ യുപിയിലും ഹരിയാനയിലും മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് രാഹുലിന്റെ നടപടി.നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ഇതോടെ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്നാണ് കരുതുന്നത്.
അതേസമയം റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷത്തില്‍ നാല്‍പ്പത് കര്‍ഷകനേതാക്കള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദില്ലി പൊലീസ് നോട്ടീസ് അയച്ചു. അതിനിടെ ചെങ്കോട്ട സംഘര്‍ഷത്തിലെ പ്രധാന പ്രതിയായ നടന്‍ ദീപ് സിദ്ദു, ഗുണ്ടാ നേതാവ് ലക്കാന്‍ സാധന എന്നിവര്‍ എവിടെയാണെന്ന് വിവരം കിട്ടിയെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷത്തില്‍ ഇതുവരെ 127 പേരാണ് അറസ്റ്റിലായത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.