അമേരിക്കയിൽ‌ ആഞ്ഞടിച്ച് ‘ഫ്രാൻസീൻ’ ചുഴലിക്കാറ്റ്; വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം

അമേരിക്കയിൽ‌ ആഞ്ഞടിച്ച് ‘ഫ്രാൻസീൻ’ ചുഴലിക്കാറ്റ്; വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം

ലൂസിയാന: അമേരിക്കയിലെ ലൂസിയാന, മിസിസിപ്പി മേഖലകളിൽ ആഞ്ഞടിച്ച് ‘ഫ്രാൻസീൻ’ ചുഴലിക്കാറ്റ്. കാറ്റഗറി രണ്ടിലേക്ക് മാറിയ ഫ്രാൻസീൻ ചുഴലിക്കാറ്റ് മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ വീശുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായി.

പ്രാദേശിക സമയം ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ, ലൂസിയാനയിലെ തെക്കൻ പ്രദേശമായ ടെറെബോൺ പാരിഷിലാണ് ഫ്രാൻസീൻ ആഞ്ഞടിച്ചത്. ഈ വർഷം അമേരിക്കയിൽ വീശിയടിച്ച മൂന്നാമത്തെ ചുഴലിക്കാറ്റാണ് ഫ്രാൻസീൻ. ജൂലൈ എട്ടിന് ടെക്സസിലെ മാറ്റഗോർഡയ്ക്ക് സമീപം ബെറിൽ, ഓഗസ്റ്റ് അഞ്ചിന് ഫ്ലോറിഡയിലെ സ്റ്റീൻഹാച്ചിക്ക് സമീപം ഡെബ്ബി എന്നിവയാണ് ഇതിന് മുൻപ് ഉണ്ടായത്. ബുധനാഴ്ച രാത്രി ലൂസിയാനയുടെ തീരപ്രദേശത്തേക്ക് നീങ്ങിയപ്പോഴാണ് ഫ്രാൻസീൻ കൂടുതൽ ശക്തി പ്രാപിച്ചത്.

2021ൽ ഇഡ ചുഴലിക്കാറ്റ് കാരണം ദക്ഷിണ ലൂസിയാനയിൽ രണ്ടാഴ്ചത്തെ വൈദ്യുതി മുടക്കം ഉണ്ടായശേഷം സമാനമായ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടം നടപടികളെടുത്തു. ബാക്കപ്പ് ബാറ്ററികളുള്ള സൗരോർജത്താൽ പ്രവർത്തിക്കുന്ന ‘കമ്യൂണിറ്റി ലൈറ്റ്‌ഹൗസുകൾ’ സജ്ജമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.