ബിബിസി ഇന്ത്യയ്ക്ക് മൂന്നര കോടി രൂപ പിഴയിട്ട് ഇ.ഡി; മൂന്ന് ഡയറക്ടര്‍മാര്‍ 1.44 കോടി രൂപ വീതം പിഴ അടയ്ക്കണം

ബിബിസി ഇന്ത്യയ്ക്ക് മൂന്നര കോടി രൂപ പിഴയിട്ട് ഇ.ഡി; മൂന്ന്  ഡയറക്ടര്‍മാര്‍  1.44 കോടി രൂപ വീതം പിഴ അടയ്ക്കണം

ന്യൂഡല്‍ഹി: ബിബിസി ഇന്ത്യക്ക് 3.44 കോടി രൂപ പിഴ ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചതിനാണ് നടപടി.

ബ്രിട്ടീഷ് അന്താരാഷ്ട്ര മാധ്യമമായ ബിബിസി ഇന്ത്യയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി രൂപ വീതം പിഴയൊടുക്കാനാണ് നിര്‍ദേശം. ഡയറക്ടര്‍മാരായ ഗിലെസ് ആന്റണി ഹണ്ട്, ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കിള്‍ ഗിബ്ബണ്‍സ് എന്നിവര്‍ക്കാണ് പിഴ ശിക്ഷ.

2023 ഫെബ്രുവരിയില്‍ ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിനെതിരെ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്.

ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന 'ഇന്ത്യ-ദ മോഡി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററി ബിബിസി സംപ്രേഷണം ചെയ്തതിനു പിന്നാലെയായിരുന്നു ചാനലിന്റെ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വിദേശ ധനസഹായം സ്വീകരിക്കുന്നതില്‍ ഡിജിറ്റല്‍ മീഡിയ സ്ഥാപനങ്ങള്‍ക്കുള്ള 26 ശതമാനം പരിധി കമ്പനി ലംഘിച്ചെന്നാണ് ആരോപണം.

ബിബിസി ആദായനി കുതി കാര്യത്തില്‍ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും ലാഭവിഹിതം രാജ്യത്തുനിന്ന് പുറത്തു കൊണ്ടുപോകുമ്പോഴുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും നോട്ടീസുകള്‍ക്ക് മറുപടി നല്‍കിയില്ലെന്നും ആദായനികുതി വകുപ്പ് ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ചാനല്‍ ഓഫിസുകളില്‍ റെയ്ഡ് നടത്തിയത്.

2021 ഒക്ടോബര്‍ 15 മുതല്‍ ഓരോ ദിവസവും 5000 രൂപ എന്ന കണക്കിനാണ് ബിബിസി ഇന്ത്യയ്ക്ക് പിഴയിടുന്നതെന്നും ഇ.ഡി അറിയിച്ചു. 3,44,48,850 രൂപയാണ് ആകെ ഇ.ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.