ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കും; നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കും; നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടക്കുന്നുവെന്ന ആരോപണങ്ങള്‍ സജീവമായിരിക്കെ ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കാനുള്ള നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ചൊവ്വാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷറുടെ നേതൃത്വത്തില്‍ യോഗം ചേരും. ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കുന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം ഈ യോഗത്തില്‍ ഉണ്ടായേക്കും.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ി ഗ്യാനേഷ് കുമാര്‍ വിളിച്ച യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെയും നിയമനിര്‍മാണ വകുപ്പിലെയും സെക്രട്ടറിമാര്‍ പങ്കെടുക്കും. ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, ലെജിസ്ലേറ്റീവ് സെക്രട്ടറി രാജീവ് മണി, യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാര്‍ എന്നിവരും മാര്‍ച്ച് 18ന് ചേരുന്ന ചര്‍ച്ചയുടെ ഭാഗമാകും.

പല സംസ്ഥാനങ്ങളിലും വോട്ടര്‍ നമ്പറില്‍ ക്രമക്കേട് സംഭവിച്ചതായും ഇരട്ട വോട്ടര്‍ ഐഡി നമ്പര്‍ ആരോപണവും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കാനുള്ള എല്ലാ നീക്കവും നടത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഉന്നതതല ചര്‍ച്ചകള്‍ നടക്കുന്നത്.

ഇരട്ട വോട്ടര്‍ ഐഡി നമ്പര്‍ പരാതികള്‍ പരിഹരിക്കാനായി 2015 ലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആദ്യമായി ആധാര്‍-വോട്ടര്‍ ഐ.ഡി ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ എന്‍.ഇ.ആര്‍.പി.എ.പി ആരംഭിച്ചത്. മൂന്ന് മാസത്തിനുളളില്‍ 300 മില്യണ്‍ വോട്ടര്‍മാരാണ് ആധാറും-വോട്ടര്‍ ഐ.ഡിയും ബന്ധിപ്പിച്ചത്. പിന്നീട് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വന്നതോടെ എന്‍.ഇ.ആര്‍.പി.എ.പിയുടെ പദ്ധതി നിര്‍ത്തിവെക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.