ഉക്രെയ്‌നിൽ റഷ്യൻ ഡ്രോൺ ആക്രമണം; ഒമ്പത് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ഉക്രെയ്‌നിൽ റഷ്യൻ ഡ്രോൺ ആക്രമണം; ഒമ്പത് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

കീവ്: ഉക്രെയ്‌നിൽ ബസിന് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിവിലിയൻ ബസിന് നേരെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.

റഷ്യയും ഉക്രെയ്നുമായി സമാധാന ചർച്ചകൾ നടത്തി മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് ധാരണയായെങ്കിലും സമാധാനത്തിൻ്റെ കാര്യത്തിൽ ഒരു പുരോഗതിയും കൈവരിക്കാനായില്ല. നിന്ദ്യമായ യുദ്ധക്കുറ്റകൃത്യമെന്നാണ് ഈ ആക്രമണത്തെ ഉക്രെയ്നിൻ്റെ ദേശീയ പൊലീസ് വിശേഷിപ്പിച്ചത്.

എല്ലാ മാനദണ്ഡങ്ങളും അന്താരാഷ്ട്ര നിയമങ്ങളും അവഗണിച്ചുകൊണ്ട് റഷ്യൻ സൈന്യം വീണ്ടും ആക്രമണം നടത്തി എന്ന് പൊലീസ് സർവീസ് പ്രസ്താവനയിൽ അറിയിച്ചു. ഒരു റഷ്യൻ ലാൻസെറ്റ് ഡ്രോൺ ബസിൽ ഇടിച്ചതായി പ്രാഥമിക വിവരങ്ങൾ ഉദ്ധരിച്ച് സുമി റീജിയണൽ മേധാവി ഒലെ ഹ്രിഹോറോവ് പറഞ്ഞു. ആക്രമണത്തെ മനുഷ്യത്വരഹിതം എന്നാണ് അദേഹം വിശേഷിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.