വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ കാലത്തുണ്ടായ ആദ്യ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് കത്തോലിക്കാ സഭ സാക്ഷിയായി. അനാഥർക്കും ദരിദ്രർക്കും ജീവിതം ഉഴിഞ്ഞുവച്ച ഫ്രഞ്ച് വൈദികൻ ഫാ. കമീലെ കോസ്ത ദെ ബ്വോർഗയെ ആണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്.
മെയ് 17ന് വൈദികൻ്റെ ജന്മസ്ഥലമായ ഫ്രാൻസിലെ കംബേറിയിൽ നടന്ന വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിന് ഫ്രാൻസിലെ അപ്പസ്‌തോലിക് ന്യൂൺഷോ ആർച്ച് ബിഷപ്പ് ചെലെസ്തീനോ മിൽയോറെ മുഖ്യ കാർമികനായി.
അനാഥരുടെ കാര്യത്തിൽ സവിശേഷ ശ്രദ്ധ ചെലുത്തുകയും എളിമയിലും ദാരിദ്ര്യത്തിലും ജീവിതം നയിച്ച വ്യക്തിയായിരിന്നു ഫാ. കമീല്ലെ കോസ്ത ദെ ബ്വോർഗ. പന്തലയോനെ-മാർത്ത ദമ്പതികളുടെ പതിനൊന്നാം മക്കളിൽ അഞ്ചാമനായിരുന്നു അദേഹം. 1841 ഫെബ്രുവരി 17 നാണ് ജനിച്ചത്.

റോമിലെ ഫ്രഞ്ച് സെമിനാരിയിൽ വൈദിക പഠനം പൂർത്തിയാക്കി 1866 മെയ് 26 ന് പൗരോഹിത്യം സ്വീകരിച്ചു. വത്തിക്കാൻ്റെ നയതന്ത്ര പരിശീലനം നേടുന്നതിന് ലഭിച്ച അവസരം നിരസിച്ച ശരീരം കമ്ബേറിയിലേക്ക് തിരിച്ചു പോയി കംബേറി രൂപതാ കത്തീഡ്രലിൽ സഹ വികാരിയായി.
അതിനിടെ 1867 ൽ പടർന്നു പിടിച്ച കോളറ അനേകരുടെ ജീവനപഹരിക്കുകയും നിരവധി പേർ അനാഥരാകുകയും ചെയ്തു. ഈ അവസ്ഥയിൽ അനാഥ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനും അവർക്ക് വിദ്യാഭ്യാസം നൽകുന്നതിനും പരിശ്രമിച്ചു. പാവപ്പെട്ടവരുടെ കാര്യത്തിൽ ഫാ. കമീലെ കോസ്ത പ്രത്യേക ശ്രദ്ധ ചെലുത്തി. ദരിദ്രർക്കായി ജീവിതം ഉഴിഞ്ഞുവച്ച അദേഹം 1910 മാർച്ച് 25 ന് നിർയാതനായി.
ഫാ. കമീല്ലേ കോസ്തയുടെ നാമത്തിൽ നടന്ന അത്ഭുതം 2024 മാർച്ച് 14 ന് ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചതോടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനുള്ള നടപടികൾ ആരംഭിച്ചു. ഒരു ചെറുപ്പക്കാരൻ്റെ കണ്ണിൻ്റെ അസുഖം ഫാ. കമീല്ലെ കോസ്ത ദെ ബ്വോർഗായുടെ മധ്യസ്ഥതയാൽ അത്ഭുതകരമായി ഭേദപ്പെടുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.