അഹമ്മദാബാദ്: 18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഐപിഎലില്‍കളിച്ച നാലാമത്തെ ഫൈനലില്‍ കന്നി കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. പഞ്ചാബ് കിങ്സിന്റെ മികച്ച പ്രതിരോധത്തെ ടീം മികവുകൊണ്ട് മറികടന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ ബംഗളൂരു സ്വന്തമാക്കിയത് ആറു റണ്‍സിന്റെ ചരിത്ര വിജയമായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബംഗളൂരു നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഇന്നിങ്ങ്സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ അവസാനിച്ചു. ഇതോടെ വിരാട് കോഹ്‌ലിയുടെ കിരീട നേടങ്ങളിലേക്ക് ഐപിഎല്ലും ഇടം പിടിച്ചു.
191 റണ്‍സിന്റെ വിജയ ലക്ഷ്യം പഞ്ചാബിന് മുന്നില്‍ ഒരു വലിയ പ്രതിസന്ധിയായിരുന്നില്ല. പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങും പഞ്ചാബിന് മികച്ച തുടക്കം തന്നെ നല്‍കി. ആദ്യ നാല് ഓവറില്‍ പഞ്ചാബ് 32 റണ്‍സെടുത്തു. ബൗണ്ടറികള്‍ക്ക് ശ്രമിക്കാതെ റണ്‍റേറ്റ് നിനിലനിര്‍ത്തി വിക്കറ്റ് കളയാതെ മുന്നേറാനായിരുന്നു പഞ്ചാബ്. ഇതിനിടെ 19 പന്തില്‍ 24 റണ്‍സെടുത്ത് പ്രിയാന്‍ഷ് ആര്യ പുറത്തായെങ്കിലും പഞ്ചാബ് പവര്‍ പ്ലേയില്‍ സ്‌കോര്‍ അമ്പത് കടത്തി.
എന്നാല്‍ ക്രുനാല്‍ പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ബോളര്‍മാര്‍ പുറത്തെടുത്ത അസാമാന്യ പ്രകടനം മത്സരം ആര്‍സിബിയുടെ വരുതിയിലേക്ക് എത്തിക്കുകയായിരിന്നു. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ക്രുനാലിന്റെ പ്രകടനം നിര്‍ണായകമായി. പ്രഭ്‌സിമ്രാനെയും(26) പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരേയും(1) പുറത്താക്കിയതോടെ ആര്‍സിബി കളി തങ്ങളുടെ വരുതിയിലാക്കി. നേഹല്‍ വധേരയും ശശാങ്ക് സിങ്ങും ചേര്‍ന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഒരു ഘട്ടത്തില്‍ 16 ഓവറില്‍ 136-4 എന്ന നിലയിലെത്തിച്ചു. പിന്നാലെ നേഹല്‍ വധേരയെയും(15) മാര്‍ക്കസ് സ്റ്റോയിനിസിനെയും(6) പുറത്താക്കി ഭുവനേശ്വര്‍ ആര്‍സിബിയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. അസ്മത്തുള്ള ഒമര്‍സായ് ഒരു റണ്ണെടുത്ത് പുറത്തായപ്പോള്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 184 റണ്‍സില്‍ അവസാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.