'പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവന പാടില്ല'; ശശി തരൂരിന് ഹൈക്കമാന്‍ഡിന്റെ മുന്നറിയിപ്പ്

'പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന  പ്രസ്താവന പാടില്ല'; ശശി തരൂരിന്  ഹൈക്കമാന്‍ഡിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവന പാടില്ലെന്ന് ശശി തരൂര്‍ എംപിയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ മുന്നറിയിപ്പ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ വിദേശത്ത് പോയ തരൂര്‍ തിരിച്ചെത്തിയിട്ടും കാണാന്‍ ഇതുവരെ ഹൈക്കമാന്‍ഡ് തയ്യാറായിട്ടില്ല.

അതേസമയം വിദേശ രാജ്യങ്ങളുമായി ആശയ വിനിമയത്തിന് രൂപീകരിക്കുന്ന സമിതിയില്‍ ശശി തരൂരിന് മുഖ്യ പങ്കാളിത്തം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം.

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വിദേശ രാജ്യങ്ങളുമായുള്ള കൂടിക്കാഴ്ച വലിയ ഫലം കണ്ടെന്ന് ശശി തരൂര്‍ അറിയിച്ചു. ഇന്ത്യയുടെ നിലപാട് കൃത്യമായി രാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെന്നും കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് സമയമാകുമ്പോള്‍ മറുപടി പറയാമെന്നും തരൂര്‍ വ്യക്തമാക്കി.

'ഒരു ഭാരതീയന്‍ എന്ന നിലയിലാണ് ഞാന്‍ സംസാരിച്ചത്. പാകിസ്ഥാന്റെ ഒരു അജണ്ടയും ആഗോള തലത്തില്‍ നടപ്പാക്കാനായിട്ടില്ല. ദേശീയ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാന്‍ സമയമായിട്ടില്ല. വിമശനങ്ങള്‍ക്ക് സമയമാകുമ്പോള്‍ മറുപടി നല്‍കും.

ഭാരത്തിന് വേണ്ടി സംസാരിക്കുകയായിരുന്നു എന്റെ കടമ. അത് പൂര്‍ത്തിയായി. റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറും. വിദേശ രാജ്യങ്ങളിലെ എല്ലാ യോഗങ്ങളിലും ഇന്ത്യയ്ക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്.'- തരൂര്‍ പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.