കീവ്: ജൂൺ പത്തിന് കീവിലും ഒഡെസയിലും നടന്ന റഷ്യൻ ഡ്രോൺ ആക്രമണത്തിൽ കീവിലെ ചരിത്രപ്രസിദ്ധമായ ഹോളി വിസ്ഡം കത്തീഡ്രൽ തകർന്നു. യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽപെട്ടതും സെന്റ് സോഫിയ എന്ന പേരിൽക്കൂടി അറിയപ്പെടുന്നതുമായ കത്തീഡ്രലിന് സ്‌ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചതായി ഉക്രെയ്നിലെ സാംസ്കാരിക മന്ത്രി മിക്കൊല തോച്ചിസ്‌കി അറിയിച്ചു. ഉക്രെയ്യനിലും പുറത്തുമുള്ള ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒരു കത്തീഡ്രൽ ദേവാലയമാണിതെന്നും അദേഹം കൂട്ടിച്ചേർത്തു.
'ആയിരം വർഷമായി ഈ പുണ്യസ്ഥലം വിവിധ അധിനിവേശങ്ങളെയും കമ്മ്യൂണിസ്റ്റ് പീഡനങ്ങളെയും അതിജീവിച്ചു. പാരീസിലെ നോട്രെ ഡാം, റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, മെക്സിക്കോ സിറ്റിയിലെ ഗ്വാഡലൂപ്പിലെ ബസിലിക്ക, ന്യൂയോർക്ക് നഗരത്തിലെ സെന്റ് പാട്രിക്സ് കത്തീഡ്രൽ എന്നിവ പോലെ ഈ കത്തീഡ്രൽ രാഷ്ട്രത്തിന്റെ അതുല്യമായ ആത്മീയ പ്രതീകമായി നിലകൊള്ളുന്ന ഒന്നാണ്.” ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ ആർച്ച് ബിഷപ്പ് ബോറിസ് ഗുഡ്സിയാക് പറഞ്ഞു.
'റഷ്യയുടെ ഉക്രെയ്ൻ അധിനിവേശവും നിരന്തരമായ ബോംബാക്രമണങ്ങളും ആരെയും വെറുതെ വിടുന്നില്ല. ഈ യുദ്ധത്തിൽ 4,000-ത്തിലധികം സ്കൂളുകൾ, ഏകദേശം 1,600 മെഡിക്കൽ സൗകര്യങ്ങൾ, 236,000 റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.'- ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
കത്തീഡ്രൽ പരിശോധിച്ച് നന്നാക്കുമെന്ന് സ്ഥലത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറലായ വാഡിം കൈറിലെങ്കോ പറഞ്ഞു. 2022 ൽ ആരംഭിച്ച റഷ്യൻ അധിനിവേശത്തിനിടെ കത്തീഡ്രലിന് കേടുപാടുകൾ സംഭവിക്കുന്നത് ഇതാദ്യമാണെന്നും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.