മോസ്‌കോ: ഇസ്രയേല്‍-ഇറാന്‍ യുദ്ധം രൂക്ഷമായാല്‍ പരിണിത ഫലങ്ങള്‍ രൂക്ഷമായിരിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ റഷ്യ തയ്യാറാണെന്നും പുടിന്‍ അറിയിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുടിന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇറാനും ഇസ്രയേലും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തില്‍ പുടിനും അല്‍ നഹ്യാനും അഗാധമായ ആശങ്ക രേഖപ്പെടുത്തിയതായും ക്രെംലിന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇറാനെതിരെ ഇസ്രയേല്‍ പക്ഷത്ത് ചേരാനുള്ള യു.എസ് തീരുമാനത്തോടും റഷ്യ പ്രതികരിച്ചു. ഇറാനെതിരെ ആയുധം പ്രയോഗിക്കരുതെന്നും അത്തരത്തിലുള്ള നീക്കം പശ്ചിമേഷ്യയെ പാടെ തകര്‍ക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ധരിപ്പിച്ചതായി റഷ്യയുടെ വിദേശകാര്യ സഹമന്ത്രി സെര്‍ഗി റിബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രയേലിന്റെ ഭാഗത്ത് നിന്നുള്ള ആക്രമണം ആണവ ദുരന്തത്തിന് കാരണമായേക്കാമെന്നും റഷ്യ വ്യക്തമാക്കി.
ജനുവരിയില്‍ ഇറാനുമായി തന്ത്രപ്രധാ പങ്കാളിത്ത കരാറില്‍ റഷ്യ ഒപ്പുവെച്ചിരുന്നു. ഇസ്രയേലുമായും റഷ്യ ബന്ധം പുലര്‍ത്തുന്നുണ്ട്. അതേസമയം ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത ഇതുവരെയും സ്വീകരിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.