ഷൗക്കത്തിന് 76493 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ എം.സ്വരാജിന് 65061 വോട്ടുകള്‍ ലഭിച്ചു. 19946 വോട്ടുകള്‍ നേടി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ കരുത്ത് തെളിയിച്ചപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് 8706 വോട്ടുകള്‍ മാത്രമേ നേടാനായൊള്ളൂ.
നിലമ്പൂര്‍: വാശിയേറിയ നിലമ്പൂര്‍ പോരാട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് വിജയം. ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സിപിഎമ്മിന്റെ എം.സ്വരാജിനെ 11077 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. 2016 ന് ശേഷമുള്ള യുഡിഎഫിന്റെ വിജയമാണിത്.
ഷൗക്കത്തിന് 76493 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ എം.സ്വരാജിന് 65061 വോട്ടുകള്‍ ലഭിച്ചു. 19946 വോട്ടുകള്‍ നേടി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ കരുത്ത് തെളിയിച്ചപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് 8706 വോട്ടുകള്‍ മാത്രമേ നേടാനായൊള്ളൂ.
ഏഴ് പഞ്ചായത്തും നിലമ്പൂര്‍ നഗര സഭയും അടങ്ങുന്ന മണ്ഡലത്തില്‍ കരുളായി പഞ്ചായത്തില്‍ മാത്രമാണ് എല്‍ഡിഎഫ് ലീഡ് നേടിയത്. 118 വോട്ടിന്റെ ലീഡ് അവിടെ സ്വരാജ് നേടി. എല്‍ഡിഎഫ് ഭരിക്കുന്ന നിലമ്പൂര്‍ പഞ്ചായത്തില്‍ മൂവായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ആര്യാടന്‍ ഷൗക്കത്തിന് ലഭിച്ചത്.
2021 ല്‍ ഇടതു സ്ഥാനാര്‍ത്ഥിയായി വിജയിച്ച പി.വി അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഷൗക്കത്ത് പിതാവ് ആര്യാടന്‍ മുഹമ്മദ് ദീര്‍ഘകാലം കുത്തകയാക്കി വെച്ചിരുന്ന മണ്ഡലം യുഡിഎഫിന് വേണ്ടി തിരിച്ചു പിടിക്കുകയായിരുന്നു.
ഇടത് സ്ഥാനാര്‍ത്ഥി എം. സ്വരാജിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ കെ.ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.