ന്യൂഡല്‍ഹി: ഇന്ത്യയെ 'ഡെഡ് ഇക്കോണമി' എന്നു വിളിച്ച് പരിഹസിക്കുമ്പോഴും ഡൊണാള്‍ഡ് ട്രംപിന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വ്യവസായ ഗ്രൂപ്പായ 'ദ ട്രംപ് ഓര്‍ഗനൈസേഷന്‍' കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്നും സമ്പാദിച്ചത് 175 കോടി രൂപ.
2024 വരെ ഇന്ത്യയിലെ ഒന്നാംകിട ബില്‍ഡര്‍മാരുമായി ചേര്‍ന്ന് മുംബൈ, പുനെ, കൊല്‍ക്കത്ത, ഗുരുഗ്രാം തുടങ്ങി രാജ്യത്തെ ഏഴിടങ്ങളിലെ പ്രോജക്ടുകളിലൂടെ ചുരുങ്ങിയത് 175 കോടി രൂപ ട്രംപിന്റെ കമ്പനി സമ്പാദിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 2012 ലാണ് ആദ്യത്തെ പ്രോജക്ട് പ്രഖ്യാപിച്ചത്.
ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ്ായതോടെ കഴിഞ്ഞ എട്ടുമാസത്തിനിടെ 80 ലക്ഷം ചതുരശ്ര അടിയുടെ ആറ് പ്രോജക്ടുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇന്ത്യയിലെ പങ്കാളികളായ ട്രിബേക്ക ഡെവലപേഴ്സുമായി ചേര്‍ന്ന് ഗുരുഗ്രാം, പുണെ, ഹൈദരാബാദ്, മുംബൈ, നോയിഡ, ബംഗളൂരു എന്നിവിടങ്ങളിലാണ് ഈ പദ്ധതികള്‍.
ഇതില്‍ മൂന്ന് പദ്ധതികളുടെ ആകെ വിസ്തൃതി 43 ലക്ഷം ചതുരശ്ര അടിയാണ്. താരിഫ് യുദ്ധത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കുമ്പോഴും ഇന്ത്യയില്‍ ബിസിനസ് വന്‍തോതില്‍ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് ട്രംപ് ഓര്‍ഗനൈസേഷന്‍.
ഇന്ത്യ ട്രംപ് ബ്രാന്‍ഡിനെ അസാമാന്യമായ ആവേശത്തോടെ അംഗീകരിച്ചതായി ഇക്കൊല്ലം മാര്‍ച്ചില്‍ മുംബൈയിലെ പ്രോജക്ട് പ്രഖ്യാപനത്തിനിടെ ട്രംപ് ഓര്‍ഗനൈസേഷന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എറിക് ട്രംപ് പറഞ്ഞിരുന്നു. എറിക്കും ഡൊണാള്‍ഡ് ട്രംപ് ജൂനിയറും ചേര്‍ന്നാണ് നിലവില്‍ ദ ട്രംപ് ഓര്‍ഗനൈസേഷനെ നയിക്കുന്നത്.
1927ല്‍ സ്ഥാപിതമായെങ്കിലും 1971 ല്‍ ട്രംപ് നിയന്ത്രണമേറ്റെടുത്ത് സംരംഭത്തെ റീബ്രാന്‍ഡ് ചെയ്യുകയായിരുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ ട്രംപ് ടവറാണ് ആസ്ഥാനം. റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് മേഖലയിലാണ് പ്രധാനമായും ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.
കൂടാതെ ഹോസ്പിറ്റാലിറ്റി, ഗോള്‍ഫ് റിസോര്‍ട്ടുകള്‍ തുടങ്ങിയ മേഖലകളിലും ട്രംപ് ഓര്‍ഗനൈസേഷന് സജീവ സാന്നിധ്യമുണ്ട്. അമേരിക്കയിലും മറ്റ് രാജ്യങ്ങളിലുമായി ആഡംബര റെസിഡെന്‍ഷ്യല്‍ ടവറുകളും ഹോട്ടലുകളും കമ്പനിക്കുണ്ട്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.