അഭയാർഥി ക്യാമ്പുകളിൽ നിന്ന് ലോകകപ്പിന്റെ നെറുകയിലേക്ക്; അതിജീവനത്തിന്റെ കരുത്തുമായി റൂഡിഗറും ഡേവിസും

അഭയാർഥി ക്യാമ്പുകളിൽ നിന്ന് ലോകകപ്പിന്റെ നെറുകയിലേക്ക്; അതിജീവനത്തിന്റെ കരുത്തുമായി റൂഡിഗറും ഡേവിസും

ന്യൂയോർക്ക്: ആഭ്യന്തര യുദ്ധങ്ങളുടെയും കഷ്ടപ്പാടുകളുടെയും കറുത്ത നാളുകൾ പിന്നിട്ട് ഫുട്ബോൾ മൈതാനങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന ഒരുപറ്റം താരങ്ങളാണ് ഇത്തവണത്തെ ലോകകപ്പിലെ ശ്രദ്ധാകേന്ദ്രം. വിവിധ രാജ്യങ്ങളിലേക്ക് അഭയാർഥികളായി ചേക്കേറി ഇന്ന് ലോക ഫുട്ബോളിന്റെ താരരാജാക്കന്മാരായ ഇവർ തങ്ങളുടെ പഴയകാല ദുരിതപൂർണമായ അനുഭവങ്ങൾ ലോകത്തോട് പങ്കുവെക്കുകയാണ്.

ജർമ്മൻ പ്രതിരോധ താരം അന്റോണിയോ റൂഡിഗറിന്റെ ബാല്യകാല ഓർമ്മകൾ ഏവരെയും നടുക്കുന്നതാണ്. സിയറ ലിയോണിലെ ദശാബ്ദങ്ങൾ നീണ്ട ആഭ്യന്തര യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാൻ തന്റെ കുടുംബം നടത്തിയ പലായനത്തെക്കുറിച്ച് അദേഹം വിവരിച്ചു. കൊണോയിൽ നിന്ന് തലസ്ഥാനമായ ഫ്രീടൗണിലേക്കുള്ള 340 കിലോമീറ്റർ യാത്രയിൽ, തങ്ങളെ വിമതർ പിടികൂടാതിരിക്കാൻ അമ്മാവൻ സ്വീകരിച്ച മാർ​ഗങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.

കുട്ടികളെ അരിചാക്കിൽ ഒളിപ്പിച്ചും ഭീകരരിൽ നിന്ന് രക്ഷപ്പെടാൻ മരിച്ചവരെപ്പോലെ അഭിനയിച്ചും അവർ നടത്തിയ അതിജീവന യാത്ര ഒടുവിൽ ജർമ്മനിയിലെത്തി. ജർമ്മനിയിലെ ഒരു അഭയാർഥി ക്യാമ്പിൽ വളർന്ന റൂഡിഗർ ജീവിതത്തിൽ ഒന്നും സൗജന്യമായി ലഭിക്കില്ലെന്നും നേട്ടങ്ങൾക്കായി കഠിനാധ്വാനം ചെയ്യണമെന്നും പഠിച്ചു.

കാനഡ ടീമിന്റെ നായകനായ അൽഫോൺസോ ഡേവിസിന്റെ കഥയും സമാനമാണ്. ലൈബീരിയൻ ആഭ്യന്തര യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട് ഘാനയിലെ അഭയാർഥി ക്യാമ്പിൽ വളർന്ന ഡേവിസ് കാനഡ നൽകിയ അവസരങ്ങളെക്കുറിച്ച് നന്ദിയോടെ ഓർക്കുന്നു. "സ്കൂളിൽ പോകാനും ഇഷ്ടപ്പെട്ട കായിക വിനോദത്തിൽ ഏർപ്പെടാനും സുഹൃത്തുക്കളെ നേടാനും കാനഡ എനിക്ക് അവസരം നൽകി. എന്നെ ഞാനാക്കി മാറ്റിയത് ആ രാജ്യമാണ്," ഡേവിസ് പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടനയുടെ അഭയാർഥി ഏജൻസിയായ ആദരിക്കുന്ന താരനിരയിലെ പ്രധാനിയാണ് അദേഹം. 48.8 ദശലക്ഷത്തോളം കുട്ടികൾ ലോകമെമ്പാടും പലായനം ചെയ്യപ്പെട്ടവരാണെന്നും അവരിൽ പലരും കുടുംബത്തിൽ നിന്ന് അകന്നുപോവുകയോ ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്യുന്നുണ്ടെന്നും യുഎൻ ഹൈക്കമ്മീഷണർ ബാർഹം സാലിഹ് ചൂണ്ടിക്കാട്ടി.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അഭയാർഥി കുട്ടികൾക്ക് വലിയൊരു പ്രചോദനമാണ് ഇവരുടെ വിജയഗാഥകൾ. തങ്ങൾക്ക് ലഭിച്ചതുപോലെ സുരക്ഷിതമായ സാഹചര്യങ്ങൾ ലോകത്തിലെ എല്ലാ കുട്ടികൾക്കും ലഭിച്ചാൽ അവർക്കും ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ഈ താരങ്ങൾ ഓർമ്മിപ്പിക്കുന്നു.

അഭയാർഥികളെ സ്വീകരിക്കുന്ന കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിലുള്ള വിഭജനം വലിയ ആശങ്കകൾക്ക് കാരണമാകുന്നുണ്ട്. അമേരിക്ക ഉൾപ്പെടെയുള്ള വൻശക്തി രാജ്യങ്ങൾ അഭയാർഥികൾക്ക് നേരെ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ കഴിഞ്ഞ പത്ത് വർഷമായി കാനഡ സ്വീകരിക്കുന്ന മാനുഷിക നിലപാടുകൾ ലോകത്തിന് വലിയൊരു മാതൃകയാണ്. അഭയാർഥികളോട് കരുണ കാണിക്കുന്ന രാജ്യങ്ങളുടെ നടപടികൾക്ക് ഈ ഫുട്ബോൾ താരങ്ങളുടെ വിജയം വലിയ പിന്തുണയാകുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.