ജർമ്മനിയുമായി കരാർ ഒപ്പുവച്ച് ഖത്തർ

ജർമ്മനിയുമായി കരാർ ഒപ്പുവച്ച് ഖത്തർ

ദോഹ: ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയില്‍
ജർമ്മനിയുമായി ഖത്തർ കരാർ ഒപ്പുവച്ചു. കുറഞ്ഞത് 15 വർഷത്തേക്ക് ദ്രവീകൃത പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്നതിനുളളതാണ് കരാറെന്ന് ഖത്തർ ഊർജ്ജമന്ത്രാലയം അറിയിച്ചു.

2026 മുതൽ ജർമ്മനിയിലേക്ക് 2 ദശലക്ഷം ടൺ വരെ കയറ്റുമതി ചെയ്യുമെന്ന് ചീഫ് എക്‌സിക്യൂട്ടീവും ഖത്തറിന്റെ ഊർജ മന്ത്രിയുമായ സാദ് ഷെരീദ അൽ-കാബി പറഞ്ഞു.ഖത്തറിലെ റാസ് ലഫനിൽ നിന്ന് ജർമ്മനിയുടെ വടക്കൻ എൽഎൻജി ടെർമിനലായ ബ്രൺസ്ബ്യൂട്ടലിലേക്ക് എൽഎൻജി അയയ്ക്കും. ഇതുമായി ബന്ധപ്പെട്ട് കോനോകോഫിലിപ്സുമായി കരാർ ഒപ്പുവച്ചു.

യുക്രൈന്‍ -റഷ്യ യുദ്ധ പശ്ചാത്തലത്തില്‍ യൂറോപ്പിലേക്കുള്ള കയറ്റുമതി വെട്ടിക്കുറച്ചതിനെത്തുടർന്ന് ബദൽ വാതക വിതരണം ഉറപ്പാക്കാനാണ് ജർമ്മനിയുടെ ശ്രമം. ചൈനയ്ക്ക് എൽഎൻജി വിതരണം ചെയ്യുന്നതിനുള്ള 27 വർഷത്തെ കരാറിൽ ഖത്തർ അടുത്തിടെ ഒപ്പുവച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.