കൊറോണ വൈറസിനെ ജൈവായുധമാക്കാന്‍ 2015 ല്‍ പദ്ധതിയിട്ടു; ചൈനയ്‌ക്കെതിരെ ഞെട്ടിക്കുന്ന തെളിവ്

കൊറോണ വൈറസിനെ ജൈവായുധമാക്കാന്‍ 2015 ല്‍ പദ്ധതിയിട്ടു; ചൈനയ്‌ക്കെതിരെ ഞെട്ടിക്കുന്ന തെളിവ്

ന്യൂയോര്‍ക്ക്: ജൈവായുധമെന്ന നിലയില്‍ കൊറോണ വൈറസിനെ ഉപയോഗിക്കാന്‍ ചൈന പദ്ധതിയിട്ടിരുന്നതായി ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് ഇതു സംബന്ധിച്ച് വ്യക്തമായ രേഖകള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് മഹാമാരി ഒരു വര്‍ഷം പിന്നിട്ടിട്ടും വൈറസിന്റെ പ്രഭവ കേന്ദ്രത്തെക്കുറിച്ച് ഇപ്പോഴും ദുരൂഹത നീങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ ചൈനയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്.

മൂന്നാം ലോക മഹായുദ്ധം ജൈവായുധം ഉപയോഗിച്ചായിരിക്കുമെന്ന് ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പ്രവചനത്തിന്റെ രേഖകള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഉദ്ധരിച്ച് 'ദി ഓസ്‌ട്രേലിയന്‍' ആണ് പുറത്തുവിട്ടത്. 'ദി അണ്‍നാച്ചുറല്‍ ഒറിജിന്‍ ഓഫ് സാര്‍സ് ആന്‍ഡ് ന്യൂ സ്പീഷീസ് ഓഫ് മാന്‍മെയ്ഡ് വൈറസസ് ഈസ് ജനറ്റിക് ബയോവെപ്പണ്‍സ്' എന്ന ചൈനീസ് പ്രബന്ധത്തിലാണ് ഇതു സംബന്ധിച്ച് പരാമര്‍ശമുള്ളത്. 2015 ല്‍ തന്നെ സാര്‍സ്, കൊറോണ വൈറസുകളുടെ ഉപയോഗത്തെക്കുറിച്ച് ചൈനീസ് സൈനിക ശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്തിരുന്നതായി ഇതു വ്യക്തമാക്കുന്നു.

സാര്‍സ്, കൊറോണ വൈറസുകളെ 'ജൈവായുധങ്ങളുടെ പുതിയ യുഗം' ആയിട്ടാണ് പ്രബന്ധത്തില്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യ നിര്‍മിത വൈറസുകളെ ഉപയോഗിച്ച് മറ്റു രാജ്യങ്ങളുടെ ആരോഗ്യ മേഖലയെ പൂര്‍ണമായും തകര്‍ക്കുകയാണ് ചൈനീസ് ലക്ഷ്യം. സൈനിക ശാസ്ത്രജ്ഞരും ആയുധ വിദഗ്ധരും ഉള്‍പ്പെടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ 18 പേര്‍ ചേര്‍ന്നാണ് പ്രബന്ധം തയാറാക്കിയത്.

'സാര്‍സ് കോവ് 2' എന്ന വൈറസാണ് ഇപ്പോള്‍ പടരുന്ന കോവിഡ് മഹാമാരിക്ക് കാരണം. 2019 ലാണ് ചൈനയിലെ വുഹാനില്‍നിന്ന് കോവിഡ് പടര്‍ന്നു പിടിക്കുന്നത്. വുഹാനിലെ ലാബാണ് പ്രഭവ കേന്ദ്രം എന്ന പ്രചാരണം തുടക്കം മുതല്‍ ഉണ്ടായിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരെ ഇക്കാര്യത്തില്‍ ആരോപണമുയര്‍ത്തിയെങ്കിലും ചൈന നിഷേധിക്കുകയായിരുന്നു.

ഇതു സംബന്ധിച്ച് പഠിക്കാന്‍ ഐക്യരാഷ്ട്ര സഭ നിയോഗിച്ച പ്രത്യേക വിദഗ്ധ സംഘത്തിന് വുഹാനിലെത്തി പരിശോധന നടത്താന്‍ ചൈന അനുമതി നിക്ഷേധിച്ചിരുന്നു. എന്നാല്‍ ലോക രാഷ്ട്രങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ചൈന വിദഗ്ധ സംഘത്തിന് പരിശോധനയ്ക്ക് അനുമതി നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.