കോവിഡ് വ്യാപനത്തില്‍ കുട്ടികള്‍ക്ക് കൊടുക്കാം പ്രത്യേക പരിചരണം

കോവിഡ് വ്യാപനത്തില്‍ കുട്ടികള്‍ക്ക് കൊടുക്കാം പ്രത്യേക പരിചരണം

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്തുടനീളം വിവിധ പ്രായപരിധിയിലുള്ള ആയിരക്കണക്കിന് കുട്ടികള്‍ക്ക് കൊറോണ ബാധിച്ചത് രക്ഷിതാക്കളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഭൂരിഭാഗം കുട്ടികളിലും രോഗം ഗുരുതരമായിരുന്നില്ലെങ്കിലും കുട്ടികള്‍ക്ക് രോഗം വരാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് നല്‍കേണ്ട ചികിത്സയെയും പരിചരണത്തെയും പ്രതിരോധ മാര്‍ഗങ്ങളെയും കുറിച്ച് ശിശുരോഗ വിദഗ്ദനും നാഷണല്‍ കോവിഡ് - 19 ടാസ്‌ക് ഫോഴ്‌സിലെ മുതിര്‍ന്ന അംഗവുമായ ഡോ. നരേന്ദ്ര കുമാര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ എന്താണെന്ന് നോക്കാം:

മുതിര്‍ന്നവരെ പോലെ തന്നെ കുട്ടികള്‍ക്കും കോവിഡ് വരാനുള്ള സാധ്യതയുണ്ട്. ദേശീയതലത്തില്‍ ഒടുവില്‍ നടത്തിയ സിറോ സര്‍വേ അനുസരിച്ച്, സര്‍വ്വേയില്‍ ഉള്‍പ്പെട്ട കുട്ടികളില്‍ ഇരുപത്തിയഞ്ച് ശതമാനവും കോവിഡ് ബാധിതരാണ്. പത്ത് വയസ്സില്‍ താഴെ പ്രായപരിധിയിലുള്ള കുട്ടികളില്‍പ്പോലും മറ്റ് പ്രായത്തിലുള്ളവരെപ്പോലെ തന്നെ രോഗബാധ കാണുന്നു. ദേശീയ തലത്തിലുള്ള കണക്കനുസരിച്ച്, ഒന്നാം തരംഗത്തില്‍ 3 മുതല്‍ 4 ശതമാനം വരെയുള്ള കുട്ടികള്‍ക്ക് ലക്ഷണങ്ങളോടെ രോഗം ബാധിച്ചിരുന്നു. രണ്ടാം തരംഗത്തിലും ഇതേ ശതമാനം തന്നെയാണ് കുട്ടികളിലുള്ള രോഗബാധ. എന്നാല്‍, ഇത്തവണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ രോഗം ബാധിച്ച കുട്ടികളുടെ എണ്ണവും കൂടുന്നു.

ഭൂരിപക്ഷം കുട്ടികളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരോ ഗുരുതരമല്ലാത്ത വിധം (മൈല്‍ഡ്) അസുഖം ബാധിച്ചവരോ ആണ്. വീട്ടിലുള്ള ഒന്നിലധികം പേര്‍ കോവിഡ് ബാധിതരാണെങ്കില്‍ കുട്ടികള്‍ക്കും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഭാഗ്യവശാല്‍, ഇത്തരത്തിലുള്ള മിക്ക സാഹചര്യങ്ങളിലും കുട്ടികളില്‍, പ്രത്യേകിച്ച് പത്ത് വയസ്സില്‍ താഴെയുള്ളവരില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല. അസുഖം ബാധിച്ചവരിലാകട്ടെ ഗുരുതരമല്ലാത്ത വിഭാഗത്തിലുള്ളതും സാധാരണ ലക്ഷണങ്ങളായ ജലദോഷം, വയറിളക്കം എന്നിവയോടെയുള്ളതുമായ രോഗബാധയാണ് പൊതുവേ കാണുന്നത്.

എന്നാല്‍, ജന്മനാ ഉള്ള ഹൃദയരോഗങ്ങള്‍, പ്രമേഹം, ആസ്ത്മ, കാന്‍സര്‍, ഏതെങ്കിലും തരത്തില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍ തുടങ്ങിയവരില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. കോവിഡ് -19 ബാധിച്ച കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ തികഞ്ഞ ശ്രദ്ധ പുലര്‍ത്തണം. രോഗബാധയുടെ രണ്ടാമത്തെ ആഴ്ചയിലോ അതിനു ശേഷമോ ആണ് കുട്ടികളില്‍ ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നതായി കണ്ടുവരുന്നത്.

രണ്ടാം തരംഗത്തില്‍ കുട്ടികളെ കൂടുതലായി കോവിഡ് ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഒന്നുമില്ല. കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുന്നതിനാല്‍ രോഗം പിടിപെടുന്ന കുട്ടികളുടെ എണ്ണവും കൂടുന്നു എന്നേയുള്ളു.

മുതിര്‍ന്നവരുടെ കോവിഡ് ചികിത്സയില്‍ നിന്ന് കുട്ടികളുടെ ചികിത്സ എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?

രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കുട്ടികള്‍ക്ക് ഒരു മരുന്നും റെക്കമന്‍ഡ് ചെയ്യുന്നില്ല. ഗുരുതരമല്ലാത്ത (മൈല്‍ഡ്) രോഗബാധയുള്ളവര്‍ക്ക് പനിയും അനുബന്ധ ലക്ഷണങ്ങളും കുറയ്ക്കുന്നതിനായി പാരസെറ്റമോള്‍ നല്‍കുന്നു. വയറിളക്കം ഉണ്ടെങ്കില്‍ നിര്‍ജലീകരണം തടയുന്നതിനായി ഒആര്‍എസും ധാരാളമായി പാനീയങ്ങള്‍ കുടിക്കാനും നിര്‍ദേശിക്കുന്നു. ഇതിനേക്കാള്‍ തീവ്രവും (മോഡറേറ്റ്) ഗുരുതരവും (സിവിയര്‍) ആയ അവസ്ഥകളില്‍ ചികിത്സ മുതിര്‍ന്നവരുടേത് പോലെ തന്നെ ആയിരിക്കും

കുട്ടികളില്‍ ശ്വാസ തടസം, ശ്വസന വര്‍ധിച്ച ശ്വസനനിരക്ക്, ഭക്ഷണം കഴിക്കുന്നതിനെപ്പോലും തടസപ്പെടുന്ന തരത്തിലുള്ള ശക്തമായ ചുമ, ഓക്‌സിജന്റെ അളവ് കുറയല്‍ (ഹൈപ്പോക്‌സിയ), നിയന്ത്രണാതീതമായ പനി, സാധാരണമല്ലാത്ത ലക്ഷണങ്ങളായ തൊലിയിലെ തടിപ്പ്, അമിതമായ ഉറക്കം/ഉറക്കം തൂങ്ങല്‍ എന്നിവയുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക.

കോവിഡ് 19 നീണ്ടുനില്‍ക്കുന്ന അവസ്ഥ ചില കുട്ടികളില്‍ കണ്ടിട്ടുണ്ട്. കോവിഡാനന്തര ബുദ്ധിമുട്ടുകളും കുട്ടികള്‍ക്കുണ്ടാകാം. ഇതുവരെ ബാധിച്ചിട്ടേയില്ലാത്ത പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവപോലുള്ള രോഗങ്ങളും കോവിഡ് ഭേദപ്പെട്ട് മൂന്നു മുതല്‍ ആറ് മാസത്തിനു ശേഷം പോലും പിടിപെടാം. ഗുരുതരമായ കൊറോണയില്‍ നിന്ന് മുക്തരായ കുട്ടികളുടെ രക്ഷിതാക്കള്‍ തുടര്‍ച്ചയായി ഡോക്ടറുമായി ബന്ധം പുലര്‍ത്തി കുട്ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കണം.
കുടുംബത്തിന് പുറത്തുള്ള ആരില്‍ നിന്നെങ്കിലും കുട്ടിക്ക് അസുഖം പകരുകയാണെങ്കില്‍ ഇങ്ങനെ സംഭവിക്കാം. ആദ്യമായി കുടുംബത്തിലെ എല്ലാവരും കോവിഡ് പരിശോധന നടത്തുക. കുട്ടിയെ പരിചരിക്കുന്നയാള്‍ സാധ്യമായ എല്ലാ പ്രതിരോധമാര്‍ഗങ്ങളും സ്വീകരിക്കണം. ഇരട്ട മാസ്‌ക്, ഫേസ് ഷീല്‍ഡ്, ഗ്ലൗസ് എന്നിവ കുട്ടിയെ ശുശ്രൂഷിക്കുമ്പോള്‍ ധരിക്കുക. ഡോക്ടറുടെ മാര്‍ഗനിര്‍ദേശവും മേല്‍നോട്ടവും അനുസരിച്ചാവണം പരിചരണം. കുട്ടിയും പരിചരിക്കുന്നയാളും കുടുംബത്തിലെ മറ്റുള്ളവരില്‍ നിന്നും സ്വയം ഐസൊലേറ്റ് ചെയ്യുക.

ഈ സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവ് അല്ലാത്ത ഒരാള്‍ കുഞ്ഞിനെ പരിചരിക്കണം. എന്നാല്‍, മുലപ്പാല്‍ ശേഖരിച്ച് കുഞ്ഞിന് ലഭ്യമാക്കണം. കുട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും വികാസത്തിനും മുലപ്പാല്‍ അത്യന്താപേക്ഷിതമാണ്. കൊറോണ ബാധിച്ച അമ്മയുടെ മുലപ്പാലില്‍ കൊറോണ വൈറസിനെതിരേയുള്ള ആന്റിബോഡികള്‍ ഉണ്ട്. മറ്റാരും കുഞ്ഞിനെ നോക്കാന്‍ ഇല്ലെങ്കില്‍ അമ്മ ഡബിള്‍ മാസ്‌കും ഫേസ് ഷീല്‍ഡും ധരിക്കുകയും കൈകള്‍ ഇടയ്ക്കിടെ കഴുകുകയും ചുറ്റുപാടുകള്‍ അണു വിമുക്തമാക്കുകയും വേണം.

മുതിര്‍ന്ന കുട്ടികള്‍ക്ക് രോഗപ്രതിരോധത്തിനായി കോവിഡിന് അനുസരിച്ചുള്ള ജീവിതശൈലി (കോവിഡ് അപ്പ്രോപ്പ്രിയേറ്റ് ബിഹേവിയര്‍) പാലിക്കാം. രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കുന്നത് റെക്കമന്‍ഡ് ചെയ്യുന്നില്ല. രണ്ടു മുതല്‍ അഞ്ച് വരെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട്, അവര്‍ വീടിനകത്ത് തന്നെ ആയിരിക്കുന്നതാണ് ഉചിതം. അതേസമയം, കായികമായി മുഴുകുന്ന കളികളില്‍ അവര്‍ ഏര്‍പ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. കുട്ടികളുടെ ശാരീരിക- മാനസിക വളര്‍ച്ചയില്‍ ആദ്യ അഞ്ചുവര്‍ഷം നിര്‍ണ്ണായകമാണ്.
മറ്റൊരു പ്രധാനകാര്യം, പതിനെട്ടു വയസിനു മുകളിലുള്ള എല്ലാ കുടുംബാംഗങ്ങളും കൊറോണ പ്രതിരോധത്തിനായുള്ള വാക്‌സീന്‍ സ്വീകരിക്കണം എന്നതാണ്. മുതിര്‍ന്നവര്‍ സുരക്ഷിതരായാല്‍ കുട്ടികളും സുരക്ഷിതരായി നിലനില്‍ക്കും. മുലയൂട്ടുന്ന അമ്മമാരിലും വാക്‌സീന്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, അവരും വാക്‌സിന്‍ എടുക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.