സംസ്ഥാനത്ത് കോവിഡ് മരണക്കണക്കിൽ എല്ലാ ജില്ലകളിലും വൈരുദ്ധ്യം

സംസ്ഥാനത്ത് കോവിഡ് മരണക്കണക്കിൽ എല്ലാ ജില്ലകളിലും വൈരുദ്ധ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണക്കണക്ക് ആരോഗ്യവകുപ്പ് പുറത്തുവിട്ടതിലും ഇൻഫർമേഷൻ കേരള മിഷൻ ക്രോഡീകരിച്ചതിലും എല്ലാ ജില്ലകളിലും വൈരുധ്യം. ഇൻഫർമേഷൻ കേരള മിഷന്റെ കണക്കുകൾ പന്ത്രണ്ടുജില്ലകളിലും ആരോഗ്യവകുപ്പിന്റെ കണക്കിനെ കടത്തിവെട്ടുന്നതാണ്. വയനാടും കാസർകോടും ആരോഗ്യവകുപ്പിന്റെ കണക്കുകളാണ് കൂടുതൽ.

ജില്ല ഇൻഫർമേഷൻ കേരള മിഷൻ ആരോഗ്യവകുപ്പ് മരണക്കണക്ക് (ജൂലായ് 27 വരെ). തിരുവനന്തപുരം 2987, 3200, കൊല്ലം 2131, 1204, പത്തനംതിട്ട 1168, 504, ആലപ്പുഴ 1376,1107, കോട്ടയം 2351, 661, ഇടുക്കി 580,193, എറണാകുളം 2283,1657, തൃശൂർ 3002,1731, പാലക്കാട് 2133,1458, മലപ്പുറം1430, 1285, കോഴിക്കോട് 2191, 1664,വയനാട് 264,276, കണ്ണൂർ 1325, 1052
കാസർകോട് 265,334.

ചൊവ്വാഴ്ച വരെ 16,326 പേർ മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. എന്നാൽ, 23,486 പേർ മരിച്ചെന്നാണ് പ്രതിപക്ഷം പുറത്തുവിട്ട വിവരാവകാശരേഖ. ഇൻഫർമേഷൻ കേരള മിഷനിൽനിന്ന് അഡ്വ. പ്രാണകുമാറിന് വിവരാവകാശ രേഖപ്രകാരം ലഭിച്ച കണക്കിൽ തിങ്കളാഴ്ചവരെയുള്ള 7316 മരണങ്ങളാണ് ആരോഗ്യവകുപ്പിന്റെ കണക്കിൽ ഇല്ലാത്തത്.

അതേസമയം, പതിനായിരത്തിനും പതിമൂവായിരത്തിനുമിടയിൽ വ്യത്യാസമുണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിദഗ്ധസമതി നടത്തിയ പുനഃപരിശോധനയിൽ കണ്ടെത്തിയിട്ടുള്ളതെന്നാണ്‌ അധികൃതർ നൽകുന്ന സൂചന. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മരണക്കണക്കിൽ പ്രത്യേക പരാതികൾ ലഭിച്ചാൽ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് വ്യക്തമാക്കിയിരുന്നു. എത്ര പരാതികൾ ലഭിച്ചെന്നതും ആരോഗ്യവകുപ്പ് രഹസ്യമായി സൂക്ഷിക്കുകയാണ്. കണക്കിലെ പൊരുത്തക്കേടുകൾ എങ്ങനെ പരിഹരിക്കുമെന്നത് അധികൃതർ ഇനിയും വ്യക്തമാക്കിയിട്ടില്ല.

മരണക്കണക്ക് സർക്കാർ പൂഴ്ത്തിവെക്കുന്നെന്ന ആരോപണം ശരിവെക്കുന്നതാണിതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നു. കണക്കുകൾ മറച്ചുപിടിച്ചാൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആനുകൂല്യം ലഭിക്കില്ല. ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.