ഡാനിഷ് സിദ്ധീഖിയെ കൊന്നത് അതിക്രൂരമായി; മെഡിക്കല്‍ റിപ്പോര്‍ട്ടും, എക്‌സ് റേയും ഉള്‍പ്പടെ തെളിവുകള്‍ പുറത്ത്

ഡാനിഷ് സിദ്ധീഖിയെ കൊന്നത് അതിക്രൂരമായി; മെഡിക്കല്‍ റിപ്പോര്‍ട്ടും, എക്‌സ് റേയും ഉള്‍പ്പടെ തെളിവുകള്‍ പുറത്ത്

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകനായ ഡാനിഷ് സിദ്ധീഖിയെ താലിബാന്‍ ഭീകരര്‍ അതിക്രൂരമായിട്ടാണ് കൊലപ്പെടുത്തിയത് എന്നതിന്റെ തെളിവുകള്‍ പുറത്ത്. സിദ്ധീഖിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും, എക്‌സ് റേയും ഒരു ദേശീയ മാധ്യമമാണ് പുറത്ത് വിട്ടു. ക്രൂരമായി കൊല്ലപ്പെട്ട ശേഷവും സിദ്ധീഖിയുടെ ശരീരത്തെ വെറുതെ വിട്ടില്ലെന്നും ഭാരമേറിയ വാഹനം ഉപയോഗിച്ച് മൃതദേഹം വികൃതമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 12 വെടിയുണ്ടകളാണ് സിദ്ധീഖിയുടെ ശരീരത്തില്‍ കണ്ടെത്തിയത്. ശരീരത്തില്‍ വെടിയുണ്ട തുളഞ്ഞു കയറിയിറങ്ങിയതിന്റെ നിരവധി പാടുകളും കണ്ടെത്തിയിട്ടുണ്ടെന്ന് അഫ്ഗാന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

'ഡാനിഷ് സിദ്ധീഖി കൊല്ലപ്പെട്ടതിന് ശേഷം താലിബാന്‍ ഭീകരര്‍ അദ്ദേഹത്തിന്റെ മൃതദേഹത്തെ വലിച്ചിഴച്ചതിന്റെ പാടുകള്‍ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തലയിലും നെഞ്ചിലും ഭാരമുള്ള വാഹനം നിരവധി തവണ കയറ്റിയിറക്കി വികൃതമാക്കി. നെഞ്ചിലും മുഖത്തും വാഹനം കയറിയിറങ്ങിയതിന്റെ പാടുകള്‍ ദൃശ്യമാണ്. ഹംവി, എസ്.യു.വി ടൈപ്പ് വാഹനങ്ങളോ ആണ് കയറ്റിയിറക്കിയത്' അഫ്ഗാന്‍ രഹസ്യാന്വേഷണ ഏജന്‍സി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജൂലൈ 16ന് അഫ്ഗാന്‍ സേനയും താലിബാന്‍ ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സിദ്ധീഖി കൊല്ലപ്പെടുന്നത്. കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക് പ്രവിശ്യയില്‍ വെച്ചായിരുന്നു ഡാനിഷ് സിദ്ധീഖി കൊല്ലപ്പെട്ടത്.

സിദ്ധീഖിയും അഫ്ഗാന്‍ സൈന്യവും സഞ്ചരിച്ച വാഹനത്തിന് നേരെ താലിബാന്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഡാനിഷ് സിദ്ധീഖിക്ക് പരിക്കേല്‍ക്കുകയും തൊട്ടടുത്തുള്ള പള്ളിയില്‍ പ്രവേശിക്കുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. എന്നാല്‍ സിദ്ധീഖി പള്ളിയില്‍ ഉണ്ടെന്ന് അറിഞ്ഞ അഫ്ഗാന്‍ ഭീകരര്‍ പള്ളിക്ക് നേരെ അക്രമണം നടത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.