ബ്രസീലിയന്‍ ഫുട്ബോൾ ഇതിഹാസം പെലെ എൺപത്തിയൊന്നിന്റെ നിറവിൽ

ബ്രസീലിയന്‍ ഫുട്ബോൾ ഇതിഹാസം പെലെ എൺപത്തിയൊന്നിന്റെ നിറവിൽ

 ബ്രസീലിയന്‍ ഫുട്ബോൾ മാന്ത്രികൻ സാക്ഷാല്‍ പെലെയ്ക്ക് ഇന്ന് 81-ാം പിറന്നാൾ. ഭൂപടങ്ങളും അതിർത്തികളും മായ്ച്ച് ലോകജനത നെഞ്ചിലേറ്റിയ ഇതിഹാസതാരമാണ് പെലെ.

1940 ഒക്ടോബര്‍ 23 ബ്രസീലിലെ ട്രെസ് കൊറാക്കോസിലായിരുന്നു പെലെ എന്നറിയപ്പെടുന്ന എഡ്സണ്‍ അരാഞ്ചസ്‌ ഡോ നാസിമെന്റോയുടെ ജനനം. ഫ്ളുമിനെൻസ് ക്ലബ്ബിന്റെ ഫുട്ബോൾ താരമായിരുന്ന ഡോൺഡീന്യോയുടെയും സെലസ്റ്റി അരാന്റസിന്റെയും പൊന്നുമോൻ. ദരിദ്രനായി ജനിച്ചു. വർണവിവേചനത്തിന്റെ ചുറ്റുപാടുകളിൽ പരിഹാസങ്ങൾ കേട്ടു വളർന്നു. സോക്സിൽ തുണിയും കടലാസുകളും നിറച്ചുണ്ടാക്കിയ പന്തുതട്ടി കളിച്ചു. കുട്ടിത്തം മാറും മുമ്പേ, അസാമാന്യ പ്രതിഭ തെളിഞ്ഞു. കൗമാരത്തിൽ ആദ്യ ലോകകിരീടം സ്വന്തമാക്കി. ലോകത്തിന്റെ അതിർത്തികൾ മായ്ച്ച് മുന്നേറിയ പെലെ ഭൂമിയിലെ ഏറ്റവും പ്രസിദ്ധനായ മനുഷ്യനായി.

മൂന്ന്  ലോകകപ്പുകള്‍ സ്വന്തമാക്കിയ ഏകതാരമാണ് പെലെ (1958, 1962, 1970). ഒന്നരപ്പതിറ്റാണ്ടിലേറെ നീണ്ട കരിയറിലുടനീളം ഗോളുകളടിക്കുന്നത് ഹരമാക്കി. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾസ്കോറർ. 92 മത്സരങ്ങളിൽ 77 ഗോളുകൾ. ക്ലബ്ബ് കരിയറിൽ ബ്രസീലിലെ സാന്റോസ്, ന്യൂയോർക്ക് കോസ്മോസ് ടീമുകൾക്കുവേണ്ടി 1363 കളികളിൽ 1281 ഗോളുകൾ. മറ്റൊരു താരത്തിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം.

1957-ൽ ബ്രസീലിനുവേണ്ടി ആദ്യമത്സരം കളിച്ചു. 1971-ൽ ദേശീയടീമിൽനിന്ന് വിരമിച്ചു. 1956-1974 കാലത്താണ് സാന്റോസ് ക്ലബ്ബിൽ കളിച്ചത്. 1975 മുതൽ രണ്ട് വർഷം ന്യൂയോർക്ക് കോസ്മോസിൽ. ബൂട്ടഴിച്ചശേഷവും പൊതുരംഗങ്ങളിൽ സജീവം. കരിയറിലാകെ 1363 മത്സരങ്ങളില്‍ നിന്ന് നേടിയത് 1279 ഗോളുകള്‍. ഇത് ഗിന്നസ് വേള്‍ഡ് റെക്കാഡാണ്.

കുടലിലെ ട്യൂമര്‍ നീക്കം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞിടെയാണ് അദ്ദേഹം ആശുപത്രി വിട്ടത്. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം. ലോകമെമ്പാടുമുള്ള നിരവധിപ്പേര്‍ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.