ഡെമോക്രാറ്റുകളുടെ ഭ്രൂണഹത്യ അനുകൂല നിലപാടുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും ട്രംപ്

ഡെമോക്രാറ്റുകളുടെ ഭ്രൂണഹത്യ അനുകൂല നിലപാടുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും ട്രംപ്

അരിസോണ: അമേരിക്കയിലെ ഭരണ കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അബോര്‍ഷന്‍ അനുകൂല നിലപാടുകള്‍ക്കെതിരെ ആഞ്ഞടിച്ചത് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ജനനത്തിന് ശേഷവും ശിശുക്കളെ കൊല്ലാമെന്ന് വിശ്വസിക്കുന്ന പാര്‍ട്ടിയുടെ പ്രബോധനങ്ങള്‍ കേട്ട് ജനം മടുത്തുവെന്ന് അരിസോണയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രൊലൈഫ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ  ട്രംപ് പറഞ്ഞു.

വിര്‍ജീനിയയിലെ ഇപ്പോഴത്തെ ഗവര്‍ണറുടേയും മുന്‍ ഗവര്‍ണറുടേയും നിലപാടുകള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്കിത് ബോധ്യമാവും. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഓരോ ഉന്നതനും വൈകിയ വേളയിലുള്ള അബോര്‍ഷനെ അനുകൂലിക്കുന്നവരാണെന്ന് പറഞ്ഞ ട്രംപ് വിര്‍ജീനിയ ഗവര്‍ണറെ ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ഗര്‍ഭഛിദ്രത്തെ അതിജീവിച്ച് ശിശു ജീവനോടെ ജനിച്ചു കഴിഞ്ഞാലും അമ്മയുമായി സംസാരിച്ചതിന് ശേഷം ഡോക്ടര്‍ക്ക് ആ ശിശു ജീവിച്ചിരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്നാണ് വിര്‍ജീനിയ ഗവര്‍ണര്‍ പറയുന്നത്.

ഇത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആശയം തന്നെയാണെന്ന് പറഞ്ഞ ട്രംപ് അതുകൊണ്ടാണ് താന്‍ വൈകിയ വേളയിലുള്ള അബോര്‍ഷനുകള്‍ നിരോധിക്കുവാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടതെന്നും ഓരോ കുട്ടിയും ദൈവത്തിന്റെ സമ്മാനമാണെന്ന് വിശ്വസിക്കുന്നവരാണ് റിപ്പബ്ലിക്കന്‍ അംഗങ്ങളെന്നും കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭഛിദ്രത്തെ അതിജീവിച്ച് ജീവനോടെ ജനിക്കുന്ന ശിശുക്കള്‍ക്ക് വേണ്ട വൈദ്യ പരിപാലനത്തിലുള്ള നിയമം അമേരിക്കയിലെ പത്തൊന്‍പതോളം സംസ്ഥാനങ്ങളില്‍ ഇല്ലെന്നാണ് അമേരിക്കന്‍ യുണൈറ്റഡ് ഫോര്‍ ലൈഫ് എന്ന സംഘടന നടത്തിയ പഠനത്തില്‍ വ്യക്തമായത്.

അബോര്‍ഷനെ അതിജീവിച്ച് ശിശുക്കള്‍ ജനിക്കുന്നത് വളരെ വിരളമാണെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ അമേരിക്കയിലെ നിരവധി കുട്ടികള്‍ അബോര്‍ഷനെ അതിജീവിച്ച് ജനിക്കുന്നുണ്ടെന്ന്് ഡിസീസ് കണ്‍ട്രോള്‍ സെന്ററുകളുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.