തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്നത് വന്‍ തിരിമറി: യാത്രക്കാരുടെ വിവരങ്ങളും മലേഷ്യന്‍ കമ്പനിക്ക് ചോര്‍ത്തി

തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്നത് വന്‍ തിരിമറി: യാത്രക്കാരുടെ വിവരങ്ങളും മലേഷ്യന്‍ കമ്പനിക്ക് ചോര്‍ത്തി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ഡ്യൂട്ടി ഫ്രീ തിരിമറി കണ്ടെത്തി. 16 കോടിയുടെ തിരിമറി നടന്നെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. പ്ലസ് മാക്‌സ് കമ്പനിയുടെ തിരിമറിക്കായി കസ്റ്റംസ് സൂപ്രണ്ട് ലൂക് ജോര്‍ജ് വഴിവിട്ട ഇടപെടല്‍ നടത്തിയെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വിമാന കമ്പനികളില്‍ നിന്ന് യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. യാത്രക്കാരുടെ പാസ്‌പോര്‍ട്ട് നമ്പര്‍ ശേഖരിച്ച ശേഷം ഒരേ നമ്പര്‍ ഉപയോഗിച്ച് പല പേരുകളില്‍ ബില്ലടിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയെന്നാണ് കണ്ടെത്തല്‍. വിദേശ നിര്‍മ്മിത മദ്യം അടക്കം ഇത്തരത്തില്‍ തിരുവനന്തപുരത്തെ മുന്‍നിര ഹോട്ടലുകളില്‍ എത്തിച്ചിട്ടുണ്ട്.

തട്ടിപ്പിന് സഹായം നല്‍കിയ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കാറിന്റെ പണമടച്ചത് പോലും മലേഷ്യന്‍ കമ്പനിയാണെന്ന് വ്യക്തമായിട്ടുണ്ട്. കസ്റ്റംസ് സൂപ്രണ്ട് ലൂക് ജോര്‍ജ് എയര്‍ലൈന്‍ കമ്പനികള്‍ക്ക് കത്ത് നല്‍കി യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചുവെന്നും ഇത് മലേഷ്യന്‍ കമ്പനിയായ പ്ലസ് മാക്‌സിന് കൈമാറിയെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്ത 13000ത്തോളം യാത്രക്കാരുടെ വിവരങ്ങള്‍ കമ്പനിക്ക് കൈമാറിയിട്ടുണ്ട്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മലേഷ്യന്‍ കമ്പനിയുടെ ഉപകമ്പനിയാണ് പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.