മകള്‍ ആത്മഹത്യ ചെയ്യില്ല, ദുരൂഹത നീക്കണം; വനിത ദിനത്തില്‍ മിഷേല്‍ ഷാജിയുടെ കല്ലറയ്ക്ക് മുന്നില്‍ മാതാപിതാക്കളുടെ നിരാഹാരം

മകള്‍ ആത്മഹത്യ ചെയ്യില്ല, ദുരൂഹത നീക്കണം; വനിത ദിനത്തില്‍ മിഷേല്‍ ഷാജിയുടെ കല്ലറയ്ക്ക് മുന്നില്‍ മാതാപിതാക്കളുടെ നിരാഹാരം

കൊച്ചി: കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിനിയായിരുന്ന പിറവം സ്വദേശിനി മിഷേല്‍ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവര്‍ത്തിച്ച് കുടുംബം. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് വനിതാ ദിനത്തില്‍ കല്ലറയ്ക്ക് മുന്നില്‍ മാതാപിതാക്കള്‍ നിരാഹാരമിരുന്നു.

അഞ്ച് വര്‍ഷമായി തുടരുന്ന പോരാട്ടാത്തിന്റെ ബാക്കിയായാണ് കുടുംബം മിഷേലിന്റെ കല്ലറയ്ക്ക് മുന്നില്‍ നിരാഹാരം ഇരുന്നത്. 2017 മാര്‍ച്ച് ആറിനാണ് കൊച്ചിയിലെ കായലില്‍ മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. കൊച്ചിയിലെ ഹോസ്റ്റലില്‍ നിന്നും പുറത്തു പോയ മിഷേലിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ലോക്കല്‍ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ മിഷേലിന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു കണ്ടെത്തല്‍. എങ്കില്‍ ദേഹത്ത് കണ്ട പാടുകളും എഫ്‌ഐആറിലെ പൊരുത്തക്കേടുകളും എങ്ങനെ ഉണ്ടായെന്നാണ് പിതാവ് ഷാജി വര്‍ഗീസ് ചോദിക്കുന്നത്. മകള്‍ക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും എല്ലാ വിവരങ്ങളും പങ്കുവെക്കുന്നയാളായിരുന്നു മിഷേലെന്നും അമ്മയും തറപ്പിച്ച് പറയുന്നു.

ഡോ. ഉമാദത്തനുള്‍പ്പെടെ സംസ്ഥാനത്തെ ഫോറന്‍സിക് വിദഗ്ധരെയെല്ലാം കുടുംബം സമീപിച്ചപ്പോള്‍ മിഷേലിന്റേത് കൊലപാതകമാണെന്ന നിഗമനത്തിലാണ് എത്തിയത്. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.

നീതി വൈകുന്നതിനെതിരെ പോരാട്ടം ശക്തമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. മിഷേലിന്റെ മൊബൈല്‍ ഫോണും ബാഗും ഇതു വരെ കണ്ടെത്താനാകാത്തതിലും ദുരൂഹതയുണ്ടെന്ന് കുടുംബം പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.