ഗുജറാത്തിന് പിന്നാലെ കര്‍ണാടകയിലും സ്‌കൂള്‍ സിലബസില്‍ ഭഗവദ്ഗീത ഉള്‍പ്പെടുത്താന്‍ നീക്കം

ഗുജറാത്തിന് പിന്നാലെ  കര്‍ണാടകയിലും സ്‌കൂള്‍ സിലബസില്‍  ഭഗവദ്ഗീത  ഉള്‍പ്പെടുത്താന്‍ നീക്കം

ബംഗളൂരു: ഗുജറാത്തിന് പിന്നാലെ കര്‍ണാടകയിലെ സ്കൂളുകളിലും ഭഗവദ്ഗീത സിലബസില്‍ ഉള്‍പ്പെടുത്താന്‍ നീക്കം. മോറല്‍ സയന്‍സി'‍ന്റെ മറവില്‍ ഭഗവദ്ഗീത ഉൾപ്പെടുത്താനാണ് ശ്രമം. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് പറഞ്ഞു.

മോറല്‍ സയന്‍സ് സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. അത് വിദ്യാര്‍ഥികളില്‍ സ്വാധീനം ചെലുത്തും. ഗുജറാത്തില്‍ മൂന്നുഘട്ടങ്ങളിലായാണ് മോറല്‍ സയന്‍സ് സിലബസില്‍ ഉള്‍പ്പെടുത്തുന്നതെന്നും ആദ്യ ഘട്ടത്തില്‍ ഭഗവദ് ഗീതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാല്‍ വിദ്യാഭ്യാസ വിദഗ്ധരുമായി കൂടിയാലോചിച്ച്‌ സിലബസ് തയാറാക്കും. ആഴ്ചയില്‍ എത്ര സമയം വിഷയം പഠിപ്പിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. എന്തുകൊണ്ട് ഭഗവദ് ഗീത കുട്ടികള്‍ക്ക് പഠിപ്പിക്കുന്നില്ല എന്നതാണ് ചോദ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭഗവദ് ഗീത, രാമായണം എന്നിവ സിലബസിലുള്‍പ്പെടുത്തണോ എന്ന് വിദ്യാഭ്യാസ വിദഗ്ധരാണ് പറയേണ്ടത്. ഖുര്‍ആനില്‍നിന്നും ബൈബിളില്‍നിന്നുമുള്ള ധാര്‍മിക കഥകളും ഉള്‍പ്പെടുത്താന്‍ അവര്‍ നിര്‍ദേശിച്ചേക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ വിദഗ്ധ സംഘം ഒരുക്കിയ നിലവിലെ സിലബസില്‍ അപാകതകളില്ലെന്നും ഇപ്പോള്‍ പുതുതായി ഒന്നും ചേര്‍ക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.