റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഉക്രെയ്‌നിലെ സപറോഷ്യയില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു; കര്‍ഫ്യൂ

റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഉക്രെയ്‌നിലെ സപറോഷ്യയില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു; കര്‍ഫ്യൂ

കീവ്: റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഉക്രെയ്‌നിലെ സപറോഷ്യയില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ഡെപ്യൂട്ടി മേയര്‍ അനറ്റോലി ക്രുതിദേവ് അറിയിച്ചു. ഇതോടെ പ്രദേശത്ത് 38 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ഉക്രെയ്ന്‍ സൈന്യം അറിയിച്ചു.

റഷ്യന്‍ സൈന്യം മോര്‍ട്ടര്‍, ടാങ്ക്, ഹെലികോപ്റ്റര്‍, റോക്കറ്റ് സംവിധാനം എന്നിവ ഉപയോഗിച്ചാണ് പ്രദേശത്ത് ആക്രമണം നടത്തുന്നതെന്ന് അനറ്റോലി ഓണ്‍ലൈന്‍ പോസ്റ്റില്‍ വ്യക്തമാക്കി. ഉക്രെയ്‌നില്‍ 112 കുട്ടികള്‍ കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍ പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫീസ് അറിയിച്ചിരുന്നു.

ഫെബ്രുവരി 24-നാണ് ഉക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചത്. ദിവസങ്ങള്‍ നീണ്ട യുദ്ധത്തിനൊടുവിലും ഇതുവരെ തലസ്ഥാനമായ കീവ് പിടിക്കാന്‍ റഷ്യക്കായിട്ടില്ല. പടിഞ്ഞാറന്‍ രാഷ്ട്രങ്ങളും വന്‍കിട കമ്പനികളും റഷ്യക്കെതിരെ ഉപരോധവും പ്രഖ്യാപിച്ചിട്ടുണ്ട്. അധിനിവേശത്തിനെതിരെ തലസ്ഥാനമായ മോസ്‌കോയിലും പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.

യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം ഉക്രെയ്‌നില്‍ ഇതുവരെ 600 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 1000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം 7000 റഷ്യന്‍ സൈനികര്‍ ഉക്രെയ്‌നില്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക പുറത്തുവിട്ട കണക്കില്‍ പറയുന്നു. റഷ്യ യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.