വീട്ടില്‍ അതിക്രമിച്ചു കയറി ഭര്‍ത്താവിനെ കൊലപ്പെടുത്തി; മകന്റെ മുന്നില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്തു: റഷ്യന്‍ സൈനികരുടെ ക്രൂരത

വീട്ടില്‍ അതിക്രമിച്ചു കയറി ഭര്‍ത്താവിനെ കൊലപ്പെടുത്തി; മകന്റെ മുന്നില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്തു: റഷ്യന്‍ സൈനികരുടെ ക്രൂരത

കീവ്: ഉക്രെയ്‌നില്‍ ഒരു മാസമായി പോരാട്ടം തുടരുന്ന റഷ്യന്‍ സൈനികര്‍ വീടുകളില്‍ അതിക്രമിച്ചു കയറി പുരുഷന്‍മാരെ ക്രൂരമായി കൊലപ്പെടുത്തുകയും സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്നതായി പരാതി.

തലസ്ഥാനമായ കീവിന് സമീപത്തെ പട്ടണത്തിലെ ഒരു വീട്ടില്‍ അതിക്രമിച്ച് കയറിയ റഷ്യന്‍ സൈനികര്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയ ശേഷം മകന്റെ മുന്നില്‍ വച്ച് വീട്ടമ്മയെ ക്രൂരമായി പലയാവര്‍ത്തി ബലാത്സംഗം ചെയ്തു. മദ്യലഹരിയിലാണ് സൈനികര്‍ ആക്രമണം നടത്തിയത്. ഈ സംഭവത്തില്‍ ഉക്രെയ്‌നിലെ പ്രോസിക്യൂട്ടര്‍ ജനറല്‍ ഐറിന വെനിഡിക്ടോവ അന്വേഷണം ആരംഭിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

മാര്‍ച്ച് ഒന്‍പതിനാണ് സംഭവം. 'റഷ്യന്‍ സൈനികര്‍ ആദ്യം എന്റെ വളര്‍ത്തുനായയെ കൊന്നു. തുടര്‍ന്ന് ഭര്‍ത്താവിന് നേരെ തിരിഞ്ഞു. എന്റെ ഭര്‍ത്താവ് എവിടെ എന്ന് ചോദിച്ച്് ഞാന്‍ കരഞ്ഞു. പുറത്തിറങ്ങി നോക്കിയപ്പോള്‍ ഭര്‍ത്താവ് നിലത്ത് വെടിയേറ്റ് മരിച്ചു കിടക്കുന്നതാണ് കണ്ടത്. സൈനികരില്‍ ഒരാള്‍ എന്റെ നേര്‍ക്ക് തോക്ക് ചൂണ്ടി പറഞ്ഞു. നിങ്ങളുടെ ഭര്‍ത്താവ് നാസി ആയതുകൊണ്ടാണ് കൊലപ്പെടുത്തിയത്.

തുടര്‍ന്ന് തോക്കിന്‍ മുനയില്‍ നിര്‍ത്തി അവര്‍ എന്നെ മാറി മാറി ബലാത്സംഗം ചെയ്തു. ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഒച്ചവെച്ചാല്‍ നിങ്ങളുടെ മകന്റെ മുന്നില്‍ വച്ച് നിങ്ങളുടെ തലച്ചോര്‍ ചിതറിക്കും. മകന്‍ തൊട്ടടുത്ത മുറിയില്‍ ഇരുന്ന് കരയുകയാണ് എന്ന കാര്യം പോലും നോക്കാതെയാണ് രണ്ടുപേര്‍ ചേര്‍ന്ന് എന്നെ പീഡിപ്പിച്ചത്'- റഷ്യന്‍ സൈനികരുടെ ക്രൂരതയ്ക്ക് ഇരയായ യുവതി പറഞ്ഞു.

കൗണ്‍സില്‍ ഓഫ് യൂറോപ്പിന്റെ പാര്‍ലമെന്ററി അസംബ്ലിയില്‍ ഉക്രെയ്‌നിന്റെ പ്രതിനിധി സംഘത്തെ നയിക്കുന്ന മരിയ മെസെന്റ് സേവയും ഇക്കാര്യം സ്ഥിരീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.