വേണോ, വേണ്ടയോ?.. റഷ്യന്‍ അനുകൂല നിലപാട്: ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിക്കുന്നതില്‍ വീണ്ടു വിചാരവുമായി ജര്‍മനി

വേണോ, വേണ്ടയോ?.. റഷ്യന്‍ അനുകൂല നിലപാട്: ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിക്കുന്നതില്‍ വീണ്ടു വിചാരവുമായി ജര്‍മനി

ഉക്രെയ്ന്‍ യുദ്ധത്തിന് മുന്‍പ് ഇന്ത്യയേയും യോഗത്തിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചിരുന്നു.

ബെര്‍ലിന്‍: ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിക്കുന്ന കാര്യത്തില്‍ വീണ്ടു വിചാരവുമായി ആതിഥേയ രാജ്യമായ ജര്‍മനി. ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ റഷ്യക്കെതിരെ ഇന്ത്യ കര്‍ശന നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് നീക്കം. ഉക്രയ്ന്‍ യുദ്ധത്തിന് മുന്‍പ് ഇന്ത്യയേയും യോഗത്തിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചിരുന്നു.

അതേസമയം അമേരിക്കയില്‍ നടന്ന 2+2 മന്ത്രിതല ചര്‍ച്ചയില്‍ റഷ്യയെ തള്ളിപ്പറയാന്‍ തയ്യാറല്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. നാല്‍പ്പത്തിയെട്ടാമത് ജി 7 ഉച്ചകോടി ഈ വര്‍ഷം ജൂണ്‍ അവസാന ആഴ്ചയില്‍ ജര്‍മനിയില്‍ നടക്കുന്നത്. അംഗരാജ്യങ്ങള്‍ക്ക് പുറമെ സെനഗല്‍, ദക്ഷിണ ആഫ്രിക്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെ ജര്‍മനി യോഗത്തിലേക്ക് അത്ഥിതികളായി ക്ഷണിക്കും.

എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇന്ത്യയെ ക്ഷണിക്കണമോയെന്നത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിച്ചാല്‍ മതിയെന്ന നിലപാടിലാണ് ഇപ്പോള്‍ ജര്‍മനി. ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ പുറത്താക്കാനുള്ള വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നതും പുതിയ നീക്കത്തിന് കാരണമായിട്ടുണ്ട്.

അതിഥികളായി പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ജര്‍മന്‍ സര്‍ക്കര്‍ വക്താവ് അറിയിച്ചു. എന്നാല്‍ റഷ്യക്കെതിരെ നിലപാട് കടുപ്പിക്കുമ്പോഴും ജര്‍മനി റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ അടക്കം ഇറക്കുമതി തുടരുന്നതിനെ ഉക്രെയ്‌നും പോളണ്ടും വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസം പൂര്‍ത്തിയായ ഇന്ത്യ യു.എസ് 2+2 മന്ത്രി തല ചര്‍ച്ചയിലും ഇന്ത്യ റഷ്യന്‍ അനുകൂല നിലപാട് ആവര്‍ത്തിച്ചിട്ടുണ്ട്. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും റഷ്യയെ രൂക്ഷമായി വിമര്‍ശിച്ചപ്പോഴും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും റഷ്യയെ തള്ളപ്പറയാന്‍ തയ്യാറായില്ല. അമേരിക്കയും റഷ്യയുമായി നിലവിലുള്ള നയതന്ത്ര ബന്ധം അതുപോലെ തുടരുക എന്നതാണ് ഇന്ത്യന്‍ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.