തഞ്ചാവൂര്‍: തഞ്ചാവൂരില്‍ ക്ഷേത്രോത്സവത്തിനിടെ രണ്ടു കുട്ടികളടക്കം 11 പേര്‍ ഷോക്കേറ്റ് മരിച്ചു. കാളിമാട് ക്ഷേത്രത്തില്‍ രഥം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം. പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപ്പര്‍ ഗുരുപൂജയോടനുബന്ധിച്ച് (അയ്യപ്പോത്സവം) ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തില്‍ വന്‍ജനാവലി ഉണ്ടായിരുന്നു. 
രഥം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപടമുണ്ടായത്. രഥം വലിക്കുന്നതിനിടെ ക്ഷേത്രത്തിന്റെ നടവഴിയില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറുന്ന ഭാഗത്തായിരുന്നു അപകടം. ചടങ്ങില്‍ പങ്കെടുത്ത ഭക്തര്‍ ക്ഷേത്ര രഥം തെരുവിലൂടെ വലിക്കുന്നതിനിടെ വൈദ്യുതിക്കമ്പി രഥത്തില്‍ കുടുങ്ങുകയായിരുന്നു. 
ഇതിനെ തുടര്‍ന്ന് ഇതോടെ 2 കുട്ടികളടക്കം 11 പേര്‍ക്ക് വൈദ്യുതാഘാതമേറ്റു. ഇവരെല്ലാം സംഭവ സ്ഥലത്തു തന്നെ മരിച്ചു. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. രഥഘോഷയാത്രയ്ക്ക് അഗ്‌നിരക്ഷാ സേനയുടെയോ പൊലീസിന്റെയോ അനുമതി ഉണ്ടായിരുന്നില്ലെന്നാണ് വിവരം.  
സംഭവത്തില്‍ പരിക്കേറ്റ മറ്റ് നിരവധി പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. അപകട സ്ഥലത്ത് വെള്ളമുണ്ടായിരുന്നത് ദുരന്തത്തിന്റെ ആഴം കൂട്ടി.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.