ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോറ്റ സമ്പത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത് 7.26 കോടി രൂപ; സര്‍ക്കാര്‍ മറച്ചുവച്ച രേഖകള്‍ പുറത്ത്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോറ്റ സമ്പത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത് 7.26 കോടി രൂപ; സര്‍ക്കാര്‍ മറച്ചുവച്ച രേഖകള്‍ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കില്‍ ന്യൂഡല്‍ഹിയില്‍ നിയമിതനായ മുന്‍ എംപി എ. സമ്പത്തിനായി കേരള സര്‍ക്കാര്‍ ചെലവാക്കിയത് 7.26 കോടി രൂപ. ശമ്പളം, യാത്രാബത്ത, പേഴ്സണല്‍ സ്റ്റാഫ് ഇനങ്ങളിലാണ് രണ്ടു വര്‍ഷം കൊണ്ട് ഇത്രയും തുക സംസ്ഥാന ഖജനാവില്‍ നിന്നും ചെലവാക്കിയത്.

സംസ്ഥാന സര്‍ക്കാര്‍ വെളിപ്പെടുത്താന്‍ മടിച്ച കണക്കുകള്‍ നിയമസഭയില്‍ വെച്ച ബജറ്റ് രേഖകളില്‍ നിന്നാണ് പുറത്തു വന്നത്. 2019-20 ല്‍ 3.85 കോടിയും 2020-21 ല്‍ 3.41 കോടി രൂപയും ചെലവായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച 2021-22 ലേയും 2022-23 ലേയും ബജറ്റ് ഡോക്യുമെന്റിലാണ് സമ്പത്തിനായി ചെലവാക്കിയ തുകയുടെ വിശദാംശങ്ങള്‍ ഉള്ളത്.

കോവിഡ് ശക്തമായ സമയത്ത് ഡല്‍ഹിയില്‍ മലയാളികളായ നേഴ്‌സുമാരും വിദ്യാര്‍ഥികളും ബുദ്ധിമുട്ടുമ്പോള്‍ സമ്പത്തിന്റെ സേവനം ഡല്‍ഹിയില്‍ ഇല്ലായിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. സമ്പത്തിന് നാലു പേഴ്‌സണല്‍ സ്റ്റാഫുകളേയും നല്‍കിയിരുന്നു. ദിവസ വേതനത്തിന് ആറോളം പേരേയും സമ്പത്തിനായി നല്‍കി. നിലവില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് സമ്പത്ത്.

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനോട് തോറ്റതിന് പിന്നാലെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ സമ്പത്തിനെ, ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കില്‍ നിയമിച്ചത്. 2019 ഓഗസ്തിലായിരുന്നു നിയമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.