മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ ഇസ്ലാമിസ്റ്റുകള്‍ കൊലപ്പെടുത്തി; മത തീവ്രവാദികള്‍ക്കെതിരേ പ്രതിഷേധം ശക്തം

മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ ഇസ്ലാമിസ്റ്റുകള്‍ കൊലപ്പെടുത്തി; മത തീവ്രവാദികള്‍ക്കെതിരേ പ്രതിഷേധം ശക്തം

ഹൈദരാബാദ്: മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്ന കാരണത്താല്‍ ദളിത് യുവാവിനെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശിയായ നാഗരാജുവിനെയാണ് (25) മത തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. അഷ്‌റിന്‍ സുല്‍ത്താനയെന്ന പെണ്‍കുട്ടിയുമായി നാഗരാജുവിന്റെ വിവാഹം കഴിഞ്ഞിരുന്നു. ഹിന്ദുവിനെ വിവാഹം കഴിച്ചതില്‍ തന്റെ ബന്ധുക്കളുടെ ഭീഷണി നിലനിന്നിരുന്നതായി അഷ്‌റിന്‍ പോലീസിനോട് പറഞ്ഞു.

മാരേദ്പള്ളി സ്വദേശി ബില്ലാപുരം നാഗരാജുവിനെ നടുറോഡില്‍ ദാരുണമായി കുത്തി കൊല്ലപ്പെടുത്തുകയായിരുന്നു. സ്‌കൂട്ടറിലെത്തിയ അക്രമികളാണ് കുത്തിയത്. വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന നാഗരാജുവും അഷ്‌റിന്‍ സുല്‍ത്താനയും ജനുവരി 22 നാണ് വിവാഹിതരായത്. അഷ്‌റിന്റെ സഹോദരനും സഹോദരീ ഭര്‍ത്താവും ബന്ധത്തിനെതിരായിരുന്നു.

ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് ആക്രമണമുണ്ടായത്. നാഗരാജുവും ഭാര്യയും ബൈക്കില്‍ വരികയായിരുന്നു. ഇവരെ സ്‌കൂട്ടറിലെത്തിയ അഷ്റിന്റെ സഹോദരന്‍ സയ്യിദ് മോബിന്‍ അഹമ്മദ്, മുഹമ്മദ് മസൂദ് അഹമ്മദ് എന്നിവരാണ് തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്.

ഇരുമ്പു ദണ്ഡുപയോഗിച്ച് അടിച്ചു വീഴ്ത്തിയ ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.