ക്രൈസ്തവ-ഹിന്ദു വിരുദ്ധ കൊലവിളി മുദ്രാവാക്യത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ അറസ്റ്റില്‍; ഇതുവരെ പിടിയിലായത് 29 പേര്‍

ക്രൈസ്തവ-ഹിന്ദു വിരുദ്ധ കൊലവിളി മുദ്രാവാക്യത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ അറസ്റ്റില്‍; ഇതുവരെ പിടിയിലായത് 29 പേര്‍

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലിയില്‍ ക്രൈസ്ത-ഹിന്ദു സമുദായങ്ങള്‍ക്കെതിരേ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ.എച്ച്. നാസറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് നാസറിന്റെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചത്. ഇതോടെ കേസില്‍ 29 പേരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍, സംഘാടകര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്, സംസ്ഥാന സമിതി അടക്കമുള്ളര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.

വിദ്വേഷ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിയെ പഠിപ്പിച്ചത് പിതാവിന്റെ സുഹൃത്തായ പോപ്പുലര്‍ ഫ്രണ്ട് നേതാവാണ്. തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി സുധീറാണ് കുട്ടിയെ മുദ്രാവാക്യം പഠിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. കുട്ടിയുടെ പള്ളുരുത്തിയിലെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനാണ് ഇയാളെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.