തകര്‍ത്തടിച്ച് മില്ലറും ഡൂസെനും; ഇന്ത്യയില്‍ നിന്ന് ജയം തട്ടിയെടുത്ത് ദക്ഷിണാഫ്രിക്ക

തകര്‍ത്തടിച്ച് മില്ലറും ഡൂസെനും; ഇന്ത്യയില്‍ നിന്ന് ജയം തട്ടിയെടുത്ത് ദക്ഷിണാഫ്രിക്ക

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് പരാജയം. അഞ്ചു പന്ത് ബാക്കിനില്‍ക്കേ 212 റണ്‍സിന്റെ വിജയലക്ഷ്യം മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സന്ദര്‍ശകര്‍ മറികടന്നു. സ്‌കോര്‍: ഇന്ത്യ 211-4, ദക്ഷിണാഫ്രിക്ക 212-3. 31 പന്തില്‍ പുറത്താകാതെ 64 റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് കളിയിലെ താരം.

കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരുഘട്ടത്തില്‍ മൂന്നു വിക്കറ്റിന് 81 റണ്‍സെന്ന നിലയിലായിരുന്നു. വാന്‍ഡെര്‍ ഡൂസെനൊപ്പം ഡേവിഡ് മില്ലര്‍ കൂടി ചേര്‍ന്നതോടെ പിന്നെ കളി മാറി മറിയുന്നതാണ് കണ്ടത്. തകര്‍ത്തടിച്ച മില്ലര്‍ ഐപിഎല്ലില്‍ നിര്‍ത്തിയിടത്തു നിന്നാണ് തുടങ്ങിയത്.

ബൗളര്‍മാരെ തലങ്ങും വിലങ്ങും ആക്രമിച്ച മില്ലര്‍ ഒരു ബൗളറെയും വെറുതെ വിട്ടില്ല. 46 പന്തില്‍ 75 റണ്‍സെടുത്ത വാന്‍ഡെര്‍ ഡൂസെന്‍ മില്ലര്‍ക്ക് ഉറച്ച പിന്തുണ നല്‍കി. ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്കായി ഇഷാന്‍ കിഷന്‍ (76), ശ്രേയസ് അയ്യര്‍ (36) എന്നിവര്‍ തിളങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.