യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് നിഷേധിച്ച് എയര്‍ ഇന്ത്യ; 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് നിഷേധിച്ച് എയര്‍ ഇന്ത്യ; 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

ന്യൂഡല്‍ഹി: ടിക്കറ്റ് കൈവശമുണ്ടായിട്ടും യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് നിഷേധിച്ച് എയര്‍ ഇന്ത്യ. യാത്രക്കാർക്കെതിരെയുള്ള ഈ നടപടിയിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയര്‍ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി.

ആവശ്യമായ ടിക്കറ്റ് കൈവശമുണ്ടായിരുന്നിട്ടും കൃത്യസമയത്ത് വിമാനത്താവളത്തില്‍ ഹാജരായിട്ടും തങ്ങള്‍ക്ക് യാത്ര നിഷേധിച്ചുവെന്ന തരത്തില്‍ പലയിടങ്ങളിലും പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡി.ജി.സി.എ ബംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി എന്നീ നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് എയര്‍ ഇന്ത്യ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയത്.

യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലും കമ്പനിയ്ക്ക് വീഴ്ച വന്നതായും കണ്ടെത്തി. ഇതോടെ ഡി.ജി.സി.എ കമ്പനിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തുടര്‍ന്നാണ് പിഴ ചുമത്തിയത്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മതിയായ സംവിധാനം ഒരുക്കണമെന്നും ഡി.ജി.സി.എ നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.