ന്യൂഡല്‍ഹി: പിഎഫിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുറഞ്ഞ സംഖ്യ 10 ആക്കി കുറച്ചേക്കും. നിലവില്‍ 20 പേരെങ്കിലും ജോലി ചെയ്യുന്ന സ്ഥാപനങ്ങളാണ് ഇപിഎഫ്ഒ (എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് ഓര്‍ഗനൈസേഷന്‍) റജിസ്ട്രേഷന്‍ എടുക്കേണ്ടത്. ഇത് 10 ആയി കുറയ്ക്കുന്നതോടെ ഇപിഎഫ്ഒ യ്ക്ക് നിലവിലുള്ളതില്‍ കൂടുതല്‍ വ്യാപ്തി കൈവരും.
കൂടുതല്‍ പേരെ പിഎഫ് പരിധിയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി നിലവിലെ ശമ്പള പരിധി 15,000 ല്‍ നിന്ന് 21,000 ആക്കാനും സാധ്യതയുണ്ട്. സെട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ അടുത്ത് നടക്കുന്ന യോഗത്തില്‍ ഇപിഎഫ്ഒ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് അന്തിമ രൂപം നല്‍കും. ജൂലായ് 29, 30 തീയതികളിലാണ്
1952 ലാണ് ഇപിഎഫ്ഒ രൂപീകരിക്കപ്പെടുന്നത്. ഇതു വരെ ഒന്‍പത് തവണ ശമ്പള പരിധി ഉയര്‍ത്തിയിട്ടുണ്ട്. ഇപിഎഫ് പെന്‍ഷന്റെ കൂടിയ ശമ്പള പരിധി 21,000 ആക്കി ഉയര്‍ത്തുന്നതോടെ 75 ലക്ഷം ജീവനക്കാര്‍ കൂടി ഇതിന്റെ പരിധിയില്‍ വരുമെന്നാണ് കണക്ക് കൂട്ടല്‍. 2014 ലാണ് അവസാനമായി ശമ്പള പരിധിയില്‍ ഇപിഎഫ്ഒ മാറ്റം വരുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26