വകുപ്പുതല അന്വേഷണം പൂര്‍ത്തിയായില്ല; ഐ.ജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടി

വകുപ്പുതല അന്വേഷണം പൂര്‍ത്തിയായില്ല; ഐ.ജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിനെ വഴിവിട്ട് സഹായിച്ചതിന്റെ പേരില്‍ നടപടി നേരിടുന്ന ഐ.ജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ 90 ദിവസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നാണ് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്. ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ച് ഉത്തരവ് ഇറക്കുകയായിരുന്നു

കഴിഞ്ഞ ഒന്‍പത് മാസത്തില്‍ ഏറെയായി ഐ.ജിയായിരുന്ന ഗുഗുലോത്ത് ലക്ഷ്മണ സസ്‌പെന്‍ഷനിലാണ്. ലക്ഷ്മണക്ക് എതിരായ വകുപ്പ് തല അന്വേഷണം അവസാനിക്കാത്ത സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടാന്‍ തീരുമാനിച്ചത്.

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്ന് നവംബര്‍ പത്തിനാണ് ലക്ഷ്മണയെ സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി 60 ദിവസം പൂര്‍ത്തിയായ സാഹചര്യത്തില്‍ വീണ്ടും അവലോകന സമിതി ചേര്‍ന്ന് അന്നും സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയിരുന്നു. അന്ന് സസ്‌പെന്‍ഷന്‍ കാലാവധി നാല് മാസം കൂടിയാണ് നീട്ടിയത്.

മോണ്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഐ.ജി ലക്ഷ്മണനെ കഴിഞ്ഞ വര്‍ഷം നവംബര്‍ 10ന് സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തത്. തട്ടിപ്പ് കേസില്‍ ഉന്നത ഉദ്യോഗസ്ഥന് മോന്‍സനുമായി ഇത്രയും അടുത്ത ബന്ധം കണ്ടെത്തുമ്പോഴും എന്ത് കൊണ്ട് പ്രതി ചേര്‍ത്തില്ലെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു.

തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കാന്‍ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളി സസ്‌പെന്‍ഷന്‍ തുടരാന്‍ ഉന്നത സമതി തീരുമാനിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.