സമവായമായില്ല: കോണ്‍ഗ്രസ് പ്രസിഡന്റ് ആരെന്നറിയാന്‍ ഇനിയും കാത്തിരിക്കണം; തിരഞ്ഞെടുപ്പ് തിയതി നീട്ടും

 സമവായമായില്ല: കോണ്‍ഗ്രസ് പ്രസിഡന്റ് ആരെന്നറിയാന്‍ ഇനിയും കാത്തിരിക്കണം; തിരഞ്ഞെടുപ്പ് തിയതി നീട്ടും

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അധ്യക്ഷ പദം ഏറ്റെടുക്കുന്നതില്‍ വിമുഖത തുടരുന്ന സാഹചര്യത്തില്‍ പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരെന്നറിയാന്‍ വൈകും.

അടുത്ത മാസം 20 നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ അധ്യക്ഷന്‍ ആരെന്നത് സംബന്ധിച്ച് സമവായത്തിലെത്താന്‍ ഇനിയും സാധിച്ചിട്ടില്ല.

രാജസ്ഥാന്‍ അശോക് ഗെലോട്ടിന്റെ പേര് ഉയര്‍ന്നെങ്കിലും തങ്ങളും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും എന്ന നിലപാടിലാണ് ജി 23 നേതാക്കള്‍. ഞായറാഴ്ച ചേരുന്ന പ്രവര്‍ത്തക സമിതി യോഗം പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പുതിയ സമയക്രമം തീരുമാനിക്കും

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി തന്നെ വരണമെന്നും അല്ലെങ്കില്‍ പ്രവര്‍ത്തകരെല്ലാം വീട്ടിലിരിക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി. രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കണം. രാഹുല്‍ അധ്യക്ഷ പദവിയിലെത്തണമെന്നത് രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനാക്കുന്നതിന് കോണ്‍ഗ്രസിലെ എല്ലാവരും അനുകൂലിക്കുന്ന കാര്യമാണ്. ഇതില്‍ ഗാന്ധി കുടുംബമാണോ, ഗാന്ധി കുടുംബം അല്ലാ എന്നതിലൊന്നും കാര്യമില്ല. ഈ തീരുമാനം എല്ലാവരും അംഗീകരിക്കും. കാരണം ഇത് പാര്‍ട്ടിയുടെ പ്രശ്‌നമാണ്.

കഴിഞ്ഞ 32 വര്‍ഷമായി ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ മുഖ്യമന്ത്രിയോ ഒന്നും ആയിട്ടില്ലന്നും അശോക് ഗെ്ലോട്ട് പറയുന്നു. എന്നിട്ടും നരേന്ദ്ര മോഡി ഗാന്ധി കുടുംബത്തെ ഭയക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.