കര്‍ണാടകയില്‍ 42 പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങള്‍ സീല്‍ ചെയ്തു; കേരളത്തിലും വ്യാപക പരിശോധന

കര്‍ണാടകയില്‍ 42 പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങള്‍ സീല്‍ ചെയ്തു; കേരളത്തിലും വ്യാപക പരിശോധന

ബംഗളൂരു: കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വ്യാപക പരിശോധ. സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം 42 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി സീല്‍ചെയ്തു. ഓഫീസുകളില്‍ ഉണ്ടായിരുന്ന ഫയലുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സീല്‍ ചെയ്ത ഓഫീസുകള്‍ക്ക് പുറത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ടിന്റെ കര്‍ണാടകയിലെ ബാങ്ക് അക്കൗണ്ടിലൂടെ നടന്ന ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേനന്ദ്ര അറിയിച്ചു.

നിരോധനത്തിന് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ പോപുലര്‍ ഫ്രണ്ടിന് എതിരെ നടപടികള്‍ തുടങ്ങി. കേരളത്തിനും മഹാരാഷ്ട്രയ്ക്കും തമിഴ്‌നാടിനും പുറമെ ഉത്തരാഖണ്ഡിലും പിഎഫ്‌ഐ നിരോധിച്ച് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും പരിശോധനകളും അറസ്റ്റും തുടരുകയാണ്.

കേരളത്തില്‍ പോപ്പുലര്‍ ഫണ്ടിന്റേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഓഫീസുകള്‍ അടച്ചുപൂട്ടി സീല്‍ ചെയ്യുന്നത് തുടരുകയാണ്. നിരോധിത സംഘടനകളുടെ അക്കൗണ്ടുകള്‍ എല്ലാം മരവിപ്പിക്കും. നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തകരെ നിരീക്ഷിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ഇടുക്കി തൂക്കുപാലത്തുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ പൊലീസ് പരിശോധന നടത്തി. റവന്യു ഉദ്യോഗസ്ഥരും സംഘത്തില്‍ ഉണ്ടായിരുന്നു. ഓഫിസ് സീല്‍ ചെയ്യുന്നതിന് മുന്നോടിയായിട്ടായിരുന്നു പരിശോധന. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്നു യഹിയ കോയ തങ്ങളുടെ പേരിലുള്ളതാണ് സ്ഥലം. 17 സെന്റ് സ്ഥലം 2016-ലാണ് വാങ്ങിയത്. 35 ചതുരശ്ര മീറ്റര്‍ വീടിനുള്ള പെര്‍മിറ്റില്‍ ആണ് ഓഫിസ് കെട്ടിടവും ഓഡിറ്ററിയവും പണിതിരിക്കുന്നത്. പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് സംഘം ജില്ല പോലിസ് മേധാവിക്ക് കൈമാറും എന്‍ഐഎ ഉദ്യോഗസ്ഥരും ഓഫിസ് പരിശോധിക്കാന്‍ എത്തിയേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.