ജനനസമയത്ത് നിർണയിക്കപ്പെട്ട ലിംഗഭേദമനുസരിച്ച് വിദ്യാർത്ഥികൾ വിശ്രമമുറി ഉപയോഗിക്കണം; നിയമം പാസാക്കി അമേരിക്കയിലെ ടെക്സസ് സ്കൂൾ ബോർഡ്

ജനനസമയത്ത് നിർണയിക്കപ്പെട്ട ലിംഗഭേദമനുസരിച്ച് വിദ്യാർത്ഥികൾ വിശ്രമമുറി ഉപയോഗിക്കണം; നിയമം പാസാക്കി അമേരിക്കയിലെ ടെക്സസ് സ്കൂൾ ബോർഡ്

ഓസ്റ്റിൻ: ജനനസമയത്ത് നിർണയിക്കപ്പെട്ട ലിംഗഭേദമനുസരിച്ച് വിദ്യാർത്ഥികൾ കുളിമുറിയും വസ്ത്രം മാറാനുള്ള സൗകര്യങ്ങളും ഉപയോഗിക്കുന്നതിനെ അനുകൂലിക്കുന്ന നയത്തിന് ടെക്സസ് സ്കൂൾ ബോർഡ് ഏകകണ്ഠമായി വോട്ട് ചെയ്തു. പ്രകൃതി വിരുദ്ധ ലൈംഗികതയിലേക്കുള്ള വാതിലായി മാറിയേക്കാവുന്ന ബൈഡൻ സർക്കാരിന്റെ ട്രാൻസ്‍ജെൻഡർ വിദ്യാർത്ഥികൾക്ക് ഏത് വിശ്രമമുറി വേണമെങ്കിലും ഉപയോഗിക്കാം എന്ന നയത്തെ തിരുത്തിയാണ് ടെക്സസിന്റെ പുതിയ നയപ്രഖ്യാപനം.

സമകാലിക രീതികളുമായി യോജിച്ചുപോകുന്നതിനാൽ ഫ്രിസ്കോ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് നയത്തിന് അംഗീകരം നൽകിയതായാണ് റിപ്പോർട്ട്. എന്നിരുന്നാലും, ഏതെങ്കിലും വിദ്യാർത്ഥികളിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ അവരെ നിയമത്തിൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യർത്ഥനകൾ ലഭിച്ചാൽ അവ തള്ളിക്കളയില്ലെന്നും പുതിയ നയത്തിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ഈ നയം കൊണ്ടുവന്നത്. ഡാലസ് ആസ്ഥാനമായുള്ള മറ്റൊരു ടെലിവിഷൻ ശൃംഖലയായ ഡബ്ല്യുഎഫ്എഎയുടെ റിപ്പോർട്ട് അനുസരിച്ച് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട ബോർഡ് അംഗങ്ങളായ സ്റ്റെഫാനി എലാഡും മാർവിൻ ലോയും ഏതാനും ആഴ്ചകൾക്ക് മുമ്പ് ഈ പ്രമേയം അവതരിപ്പിച്ചിരുന്നു.

മറ്റ് സംസ്ഥാങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നയത്തിന്റെ രൂപീകരണം. പുതിയ നയത്തെക്കുറിച്ച് സംസാരിക്കാൻ രക്ഷിതാക്കൾക്കും സമുദായാംഗങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.

ഈ വിഷയത്തിൽ നിന്ന് തങ്ങൾ വികാരങ്ങൾ ഒഴിവാക്കുകയും സാമാന്യബുദ്ധി ഉപയോഗിക്കുകയും ചെയ്തതായി മീറ്റിംഗിൽ ഒരു രക്ഷിതാവായ സ്റ്റേസി ഡബ്ല്യു പറഞ്ഞു. കുട്ടികൾ വിശ്രമമുറി ഉപയോഗിക്കാനോ വസ്ത്രം മാറ്റാനോ പോകുമ്പോൾ, എതിർ ലിംഗത്തിൽ നിന്നുള്ള ഒരാളെ പേടിക്കേണ്ടി വരില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ദൈവം ജനിച്ചപ്പോൾ ആണും പെണ്ണുമായി രണ്ട് ലിംഗങ്ങൾ മാത്രമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ നയം ഉചിതമാണെന്നും ഒരു കോണിൽ നിന്നും പ്രതികരണം ഉയരുമ്പോൾ നിരവധി പേർ ഈ നയത്തിനെതിരെ രംഗത്ത് വരികയും ചെയ്യുന്നുണ്ട്.

ബാത്ത്റൂം, വസ്ത്രം മാറൽ എന്നിവയ്‌ക്കൊപ്പം, വിദ്യാർത്ഥികൾക്ക് ലഭ്യമായ പുസ്തകങ്ങളുമായി ബന്ധപ്പെട്ട നയങ്ങളും ബോർഡ് അംഗീകരിച്ചതായി റിപ്പോർട്ട് പറയുന്നു. ഉചിതമായ ഉള്ളടക്കത്തിനായുള്ള പുസ്‌തകങ്ങൾ അവലോകനം ചെയ്യുന്നതിനായി പാസാക്കിയ പുതിയ ലൈബ്രറി നടപടിക്രമം പോലുള്ള ഈ പുതിയ നയങ്ങൾക്കായി ഒന്നിലധികം ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ ജിഒപി അലൈന്ഡ് പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി സഹായിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ വർഷം ട്രാൻസ്‌ജെൻഡർ തൊഴിലാളികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് പുരുഷന്മാരുടെയോ സ്ത്രീകളുടെയോ വിശ്രമമുറി ഉപയോഗിക്കാമെന്ന മാർഗനിർദേശത്തിനെതിരെ ടെക്‌സസ് അറ്റോർണി ജനറൽ കെൻ പാക്‌സ്റ്റൺ ബിഡൻ ഭരണകൂടത്തിനെതിരെ കേസെടുത്തിരുന്നു. അമേരിക്കൻ തുല്യ തൊഴിൽ അവസര കമ്മീഷൻ 1964 ലെ പൗരാവകാശ നിയമത്തിന്റെ ടൈറ്റിൽ VII ലംഘിച്ചുവെന്നായിരുന്നു പാക്സ്റ്റൺ വ്യക്തമാക്കിയിരുന്നത്.

തുടർന്ന് 2017-ൽ "ബാത്ത്റൂം ബിൽ" എന്നറിയപ്പെടുന്ന സെനറ്റ് ബിൽ 6 പാസാക്കാൻ സ്റ്റേറ്റ് ലെജിസ്ലേച്ചർ ശ്രമിച്ചു. ട്രാൻസ്‌ജെൻഡറുകൾക്ക് അവരുടെ ജനന സമയത്ത് നിയോഗിക്കപ്പെട്ട ലിംഗഭേദത്തെ അടിസ്ഥാനമാക്കി പൊതുവിദ്യാലയങ്ങളിലും സർക്കാർ കെട്ടിടങ്ങളിലും പൊതു സർവ്വകലാശാലകളിലും ബാത്ത്റൂം ഉപയോഗിക്കേണ്ടതുണ്ട് എന്ന് നിഷ്കർഷിക്കുന്നതായിരുന്നു ആ ബിൽ.

എന്നാൽ, തുടർന്നുള്ള പ്രത്യേക സെഷനിൽ പോലും ബിൽ പാസാക്കാനായില്ല. പിന്നീട് 2021 ൽ റെഗുലർ ലെജിസ്ലേറ്റീവ് സെഷനിൽ നിയമനിർമ്മാതാക്കൾ സംസ്ഥാനത്തെ ട്രാൻസ്‌ജെൻഡർ ഇതരവിദ്യാർത്ഥികളെ സഹായിക്കുന്നതിന് വേണ്ടി നിരവധി ബില്ലുകൾ അവതരിപ്പിച്ചു. എന്നാൽ ആ നടപടികളൊന്നും ഗവർണർ ഗ്രെഗ് ആബട്ടിന്റെ മേശയിൽ എത്തിയിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.