കാശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ്; ഇളവ് ആവശ്യപ്പെട്ട് 12-ാം പ്രതിയുടെ ഹര്‍ജി

കാശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ്; ഇളവ് ആവശ്യപ്പെട്ട് 12-ാം പ്രതിയുടെ ഹര്‍ജി

ന്യൂഡല്‍ഹി: കശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസിലെ പ്രതി ഇളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍. കേസിലെ പന്ത്രണ്ടാം പ്രതിയായ കളമശേരി സ്വദേശി ഫിറോസാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

തീവ്രവാദ റിക്രൂട്ട്‌മെന്റില്‍ തനിക്ക് പങ്കില്ലെന്നാണ് ഫിറോസ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ഇതിന്റെ ഗൂഢാലോചനയിലും തനിക്ക് പങ്കില്ല. വ്യക്തമായ തെളിവില്ലാതെയാണ് തന്നെ പ്രതി ചേര്‍ത്തതെന്നും ഫിറോസ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

കേസില്‍ പത്ത് പ്രതികള്‍ക്ക് ഹൈക്കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. മൂന്ന് പേരെ വെറുതെ വിട്ടിരുന്നു. അഭിഭാഷകന്‍ സുവിദത്ത് സുന്ദരമാണ് ഹര്‍ജിക്കാരാനായി അപ്പീല്‍ ഫയല്‍ ചെയ്തത്. തടയന്റവിട നസീര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ 2008 ല്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നായിരുന്നു കേസ്.

24 പ്രതികളുണ്ടായിരുന്ന കേസില്‍ നാലുപേര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ മലയാളികളായിരുന്നു. കേസിലെ രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണ്. മറ്റുള്ള 18 പ്രതികളില്‍ അഞ്ചുപേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

2013 ല്‍ കേസിലെ മുഖ്യപ്രതി അബ്ദുല്‍ ജബ്ബാറിനു നാലു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയുമാണ് കൊച്ചിയിലെ എന്‍ ഐ എ വിചാരണ കോടതി വിധിച്ചത്. സാബിര്‍ പി. ബുഹാരി, സര്‍ഫറാസ് നവാസ് എന്നിവര്‍ക്കു മൂന്നു ജീവപര്യന്തവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. തടിയന്റവിട നസീര്‍ ഉള്‍പ്പെടെ ശേഷിക്കുന്ന 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.