പിഎസ്എല്‍വി സി-55 വിക്ഷേപണം വിജയം: രണ്ട് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

പിഎസ്എല്‍വി സി-55 വിക്ഷേപണം വിജയം: രണ്ട് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

ശ്രീഹരിക്കോട്ട: ബഹിരാകാശ വിക്ഷേപണ രംഗത്ത് ചരിത്രം ആവര്‍ത്തിച്ച് ഐഎസ്ആര്‍ഒ. പിഎസ്എല്‍വി സി-55 വിക്ഷേപണം വിജയം. സിംഗപ്പൂരിന്റെ രണ്ട് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സെന്ററില്‍ നിന്നുമായിരുന്നു വിക്ഷേപണം നടത്തിയത്. ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ മൂന്നാമത്തെ വലിയ വിക്ഷേപണമായിരുന്നു ഇത്.

പിഎസ്എല്‍വി-സി 55 റോക്കറ്റാണ് വിക്ഷേപണത്തിനായി ഐഎസ്ആര്‍ഒ ഉപയോഗിക്കുന്നത്. പൊളാര്‍ ഓര്‍ബിറ്റിനെക്കുറിച്ച് പഠിക്കുന്ന ഐഎസ്ആര്‍ഒയുടെ പോം മോഡ്യൂളും വിക്ഷേപണത്തിന്റെ ഭാഗമാണ്. ഇന്ന് ഉച്ചയ്ക്ക് 2.19 നായിരുന്നു വിക്ഷേപണം. വാണിജ്യ വിക്ഷേപണത്തിന്റെ ഭാഗമായി ടെലിയോസ്-2, ലൂമെലൈറ്റ് -4 എന്നീ രണ്ട് സിംഗപ്പൂര്‍ ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തിലേക്ക് കുതിച്ചുയര്‍ന്നത്. ഈ രണ്ട് ഉപഗ്രഹങ്ങള്‍ക്ക് മാത്രം 757 കിലോഗ്രാം ഭാരമുണ്ട്.

ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ (എന്‍എസ്‌ഐഎല്‍) കരാര്‍ പ്രകാരം നടത്തുന്ന വാണിജ്യ ദൗത്യം രണ്ട് സിംഗപ്പൂരിന്റെ ഉപഗ്രഹങ്ങളെ കിഴക്കോട്ട് താഴ്ന്ന ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കും.

1993 സെപ്റ്റംബറിലാണ് പിഎസ്എല്‍വി ആദ്യമായി വിക്ഷേപിക്കന്നത്. അതിനുശേഷം 56 തവണ ഈ ഉപഗ്രഹം വിക്ഷേപിച്ചു. ദൗത്യം രണ്ട് തവണ മാത്രമാണ് പരാജയപ്പെട്ടത്.

റോക്കറ്റിന്റെ സംയോജനത്തില്‍ ഇത്തവണ പുതുമകള്‍ നടത്തിയിട്ടുണ്ട്. ഒരു റോക്കറ്റ് അസംബ്ലിങ് വളരെ സമയമെടുക്കും. അസംബ്ലിങ്ങിനും പറക്കലിനും കുറഞ്ഞ സമയമെടുക്കുന്ന തരത്തിലാണ് ഇത്തവണ ഇത്തരമൊരു സംയോജനം നടത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.