ബെർലിൻ: ജർമ്മനിയിലെ ബെർലിനിൽ നടന്ന പ്രൈഡ് പരേഡിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയും കത്തി വീശിയും ഭീകരാക്രമണം നടത്തിയ മുഖ്യപ്രതി പൊലീസിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു. 21-കാരനായ അബ്ദുൾ ബല്ലൂട്ട് ആണ് ബെർലിനിലെ സ്പാൻഡൗ പ്രദേശത്ത് വെച്ചുള്ള പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
ബെർലിനിലെ ടിയാർഗാർട്ടൻ പാർക്കിന് സമീപം പ്രൈഡ് ആഘോഷങ്ങൾക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുകയും തുടർന്ന് അക്രമി ജനങ്ങൾക്ക് നേരെ കത്തിയുപയോഗിച്ച് ആക്രമണം നടത്തുകയുമായിരുന്നു. സംഭവത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് വൻ ജനപങ്കാളിത്തമുണ്ടായിരുന്ന പ്രൈഡ് പരേഡ് അധികൃതർ റദ്ദാക്കിയിരുന്നു.
പ്രതിക്കായി ജർമ്മൻ പൊലീസ് രാജ്യവ്യാപകമായി നടത്തിയ തിരച്ചിലിനൊടുവിൽ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഇയാളെ സ്പാൻഡൗ മേഖലയിലെ ഒരു ഗാർഡൻ കോംപ്ലക്സിൽ കണ്ടെത്തിയത്. പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ ആയുധവുമായി പൊലീസിന് നേരെ പാഞ്ഞടുത്ത പ്രതിയെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ ഇയാൾ കൊല്ലപ്പെട്ടതായി ബെർലിൻ പോലീസ് സ്ഥിരീകരിച്ചു.
സംഭവം ഐഎസ് സ്വാധീനമുള്ള ഇസ്ലാമിക ഭീകരാക്രമണമാണെന്ന് പ്രോസിക്യൂഷനും ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ജർമ്മനിയിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.