തമിഴ്‌നാട്ടില്‍ വീണ്ടും ഇ.ഡി റെയ്ഡ്; സ്റ്റാലിന്‍ മന്ത്രിസഭയിലെ കെ. പൊന്മുടി കസ്റ്റഡിയില്‍

തമിഴ്‌നാട്ടില്‍ വീണ്ടും ഇ.ഡി റെയ്ഡ്; സ്റ്റാലിന്‍ മന്ത്രിസഭയിലെ കെ. പൊന്മുടി കസ്റ്റഡിയില്‍

ചെന്നൈ: സെന്തില്‍ ബാലാജിക്ക് പിന്നാലെ സ്റ്റാലിന്‍ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയെ കൂടി കസ്റ്റഡിയിലെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 13 മണിക്കൂര്‍ നീണ്ട റെയ്ഡിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെയാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇ.ഡി ഓഫീസിലേക്ക് കൊണ്ടു പോയി.

മന്ത്രിയായിരിക്കെ 2006 ല്‍ മകനും സുഹൃത്തുക്കള്‍ക്കും അനധികൃതമായി ഖ്വാറി ലൈസന്‍സ് നല്‍കി ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇ.ഡി നടപടി. ഈ കേസ് ജയലളിതയുടെ കാലത്താണ് രജിസ്റ്റര്‍ ചെയ്തത്.

പതിനൊന്ന് വര്‍ഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്ത ഇ.ഡി സംഘം, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രിയുടെ ചെന്നൈയിലെയും വിഴുപ്പുറത്തെയും വീടുകളിലും പൊന്മുടിക്ക് പങ്കാളിത്തമുള്ള എഞ്ചിനിയറിംഗ് കോളജിലും് പരിശോധന നടത്തി.

വിദേശത്തെ കള്ളപ്പണ നിക്ഷേപത്തില്‍ ഇ.ഡി അന്വേഷണം നേരിടുന്ന മകനും ലോകസ്ഭാ എംപിയുമായ ഗൗതം ശിഖാമണിയുടെ വീടുകളിലും റെയ്ഡുണ്ടായി. പ്രതിപക്ഷ യോഗത്തിനായി മുഖ്യമന്ത്രി സ്റ്റാലിന്‍ ബംഗളൂരുവിലേക്ക് പോകുന്നതിന് തൊട്ടു മുന്‍പാണ് തമിഴ്‌നാട് മന്ത്രിക്കെതിരെ ഇ.ഡി നടപടി ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.