ഉക്രെയ്നിലെ കത്തോലിക്ക ദൈവാലയം പിടിച്ചെടുത്ത് റഷ്യൻ സൈന്യം

ഉക്രെയ്നിലെ കത്തോലിക്ക ദൈവാലയം പിടിച്ചെടുത്ത് റഷ്യൻ സൈന്യം

മോസ്കോ: ഉക്രൈനിലെ ഖേഴ്സൺ മേഖലയിലെ കത്തോലിക്ക ദേവാലയം റഷ്യൻ സൈന്യം പിടിച്ചെടുത്തു. സ്കാഡോവ്സ്ക് നഗരത്തിലെ സെന്റ്‌ തെരേസ ഓഫ് ചൈൽഡ് ജീസസ് കത്തോലിക്കാ ദേവാലയമാണ് റഷ്യൻ സൈന്യം പിടിച്ചെടുത്തത്. ദൈവാലയത്തിലേക്ക് വൈദികരെയോ വിശ്വാസികളെയോ പ്രവേശിക്കുവാൻ റഷ്യൻ സൈന്യം അനുവദിക്കുന്നില്ലെന്ന് ഓഡേസ-സിംഫെറോപോൾ രൂപതയുടെ മെത്രാനായ സ്റ്റാനിസ്ലോവ് സിറോകൊറാഡിയൂക്ക് പറഞ്ഞു.

മാസ്കുകൾ ധരിച്ച ആയുധധാരികളായ പ്രത്യേക ദൗത്യ സേനയാണ് ദൈവാലയം പിടിച്ചെടുത്തിരിക്കുന്നത്. സൈന്യം ദേവാലയത്തിന്റെ വാതിലുകളും, ജനാലകളും തകർത്തുവെന്നും ബിഷപ്പ് അറിയിച്ചു. യുക്രൈനിലെ ക്രീമിയും, ഡോണെട്സ്ക്, ഖേഴ്സൺ, ലുഹാൻസ്ക്, മൈകോലായിവ്, സാപ്പോരിഴ്യ, ഒബ്ലാസ്റ്റ്സ് എന്നീ മേഖലകളുടെ ചില ഭാഗങ്ങളും ഇപ്പോൾ റഷ്യയുടെ നിയന്ത്രണത്തിലാണ്.

തീവ്രവാദത്തിനെതിരായ നടപടികളുടെ ഭാഗമായിട്ടാണ് ദേവാലയം പിടിച്ചെടുത്തിരിക്കുന്നതെന്നാണ് റഷ്യൻ സൈന്യം പറയുന്നത്. എന്നാൽ ആ സമയത്ത് ദേവാലയത്തിൽ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും, അല്ലായിരുന്നെങ്കിൽ അവരെ തീവ്രവാദികളെന്ൻ മുദ്രകുത്തി തടവിലാക്കുമായിരുന്നെന്നും ബിഷപ്പ് ആരോപിച്ചു.

അതേ സമയം 2022 ഫെബ്രുവരിൽ ഉക്രെയ്‌നിൽ യുദ്ധമാരംഭിച്ച ശേഷം റഷ്യ നേരിടുന്ന ഏറ്റവും ശക്തമായ ഡ്രോൺ ആക്രണമാണ് കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായത്. സ്‌കോവിന് പുറമെ മറ്റ് അഞ്ച് മേഖലകളെയും ഡ്രോണുകൾ ലക്ഷ്യം വച്ചെങ്കിലും ആക്രമണശ്രമം തകർത്തതായി റഷ്യ അറിയിച്ചു. മോസ്‌കോ, ഓറിയോൾ, ബ്രൈയാൻസ്‌ക്, റിയസാൻ, കലുഗ മേഖലകളിലും ആക്രമണശ്രമമുണ്ടായി. ഈ സ്ഥലങ്ങളിൽ ഡ്രോണുകളെ വെടിവച്ചിട്ടതായി റഷ്യ അറിയിച്ചു. തെക്കൻ മേഖലയായ ബ്രയാൻസ്‌കിൽ മൂന്ന് ഉക്രെയ്ൻ ഡ്രോണുകളും മധ്യമേഖലയായ ഓറിയോളിൽ ഒരു ഡ്രോണും വീഴ്ത്തിയതായാണ് റഷ്യൻ സൈന്യം അവകാശപ്പെടുന്നത്.

അതിനിടെ കീവിൽ കഴിഞ്ഞ രാത്രി നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഒരാൾക്കു പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സ്‌കോവ് വിമാനത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തിനു പിന്നാലെ മോസ്‌കോയിലെ നുകോവ വിമാനത്താവളത്തിന് മുകളിലെ വ്യോമപാത അടച്ചിട്ടതായി റഷ്യൻ വാർത്താ ഏജൻസി അറിയിച്ചു.

സ്‌കോവ് വിമാനത്താവളത്തിൽനിന്ന് വിമാനങ്ങൾ പറന്നുയരുന്നതും ഇറങ്ങുന്നതും നിർത്തിവയ്ക്കാൻ മേഖലാ ഗവർണർ മിഖായഷ വെദർനികോവ് ഉത്തരവിട്ടു. തീ നിയന്ത്രണവിധേയമാക്കിയതായി ഗവർണർ അറിയിച്ചു. റഷ്യയിൽ മുൻപും ഡ്രോൺ ആക്രമണം നടന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബെൽഗരത്ത് പ്രദേശത്തുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.