പെന്‍ഷന്‍ മുടങ്ങാതിരിക്കാനായി ഭാര്യയുടെ മൃതദേഹം അഞ്ച് വര്‍ഷം ഫ്രീസറില്‍ സൂക്ഷിച്ചു; കൈപ്പറ്റിയത് 1,16,000 ഡോളര്‍

പെന്‍ഷന്‍ മുടങ്ങാതിരിക്കാനായി ഭാര്യയുടെ മൃതദേഹം അഞ്ച് വര്‍ഷം ഫ്രീസറില്‍ സൂക്ഷിച്ചു; കൈപ്പറ്റിയത് 1,16,000 ഡോളര്‍

സ്റ്റോക്ക്ഹോം: പെന്‍ഷന്‍ മുടങ്ങാതിരിക്കാനായി ഭാര്യയുടെ മൃതദേഹം അഞ്ച് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ച് 57-കാരന് ജയില്‍ശിക്ഷ. സ്വീഡനിലെ നോര്‍വേ നഗരത്തിലാണ് സംഭവം. ഏറെക്കാലമായി ക്യാന്‍സര്‍ ബാധിതയായിരുന്ന ഭാര്യ 2018-ല്‍ രോഗം മൂര്‍ച്ഛിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഭാര്യയുടെ ശവസംസ്‌കാര ചടങ്ങുകള്‍ ശ്മശാനത്തില്‍ അടക്കം ചെയ്യാന്‍ താത്പര്യമില്ലാതിരുന്ന 57-കാരന്‍ പറമ്പില്‍ അടക്കം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് സംസ്‌കരിക്കുന്നതിനായി ഫ്രീസറില്‍ വെക്കുകയായിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് 1.2 ദശലക്ഷം നോര്‍വീജിയന്‍ ക്രോണര്‍ (1,16,000 അമേരിക്കന്‍ ഡോളര്‍) ആണ് 57-കാരന്‍ പെന്‍ഷനായി കൈപ്പറ്റിയത്.

ഭാര്യ മരിച്ചെന്ന വിവരം ഇയാള്‍ എല്ലാരില്‍ നിന്നും മറച്ചു വെച്ചു. അവര്‍ ജീവനോടെ തന്നെയുണ്ടെന്നും ആരുമായും സംസാരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നായിരുന്നു ഭര്‍ത്താവ് ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഭാര്യയുടെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതും മറ്റ് വിവരങ്ങളൊന്നും ലഭിക്കാതിരുന്നതും കുടുംബത്തിന്റെ സംശയം വര്‍ദ്ധിപ്പിച്ചു.

പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലില്‍ 60-കാരിയുടെ മൃതദേഹം ഫ്രീസറില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഫ്രീസറില്‍ സൂക്ഷിച്ചതെന്ന് 57-കാരന്‍ മൊഴി നല്‍കി. ഫ്രീസര്‍ ഭക്ഷണം സൂക്ഷിക്കുന്നതിനായി നിത്യവും ഉപയോഗിച്ചിരുന്നതായും മധ്യവയസ്‌കന്‍ സമ്മതിച്ചിട്ടുണ്ട്. ഭാര്യ ക്യാന്‍സര്‍ രോഗി ആയതിനാല്‍ തന്നെ നിരവധി പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ടായിരുന്നു. സംഭവത്തില്‍ സ്വീഡിഷ് കോടതി ഭര്‍ത്താവിന് ജയില്‍ശിക്ഷ വിധിച്ചു. പൗരാവകാശ ലംഘനം, വഞ്ചന, മൃതദേഹം വികൃതമാക്കല്‍, രേഖകളില്‍ കൃത്രിമം കാണിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.