ഇന്‍ഡോര്‍: ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരം ഇന്ന് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മല്‍സരം.
ആദ്യ ഏകദിനത്തില്‍ വിജയിച്ച ഇന്ത്യ ഇന്നും വിജയിച്ച് പരമ്പര ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആദ്യ ഏകദിനത്തിലേറ്റ തോല്‍വിക്കു പകരംവീട്ടാനാണ് ഓസ്‌ട്രേലിയയുടെ ശ്രമം.
അടുത്തയാഴ്ച ആരംഭിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനു മുന്നോടിയായുള്ള അവസാന പരിശീലന മല്‍സരം എന്നതിനാല്‍ ലോകകപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്.
ആദ്യമല്‍സരത്തില്‍ മിന്നിയ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയിലാണ് ഇന്ന് ഏവരും ഉറ്റുനോക്കുന്നത്. ആദ്യ ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി നേടിയ കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, റിതുരാജ് ഗെയ്ക് വാദ് എന്നിവരുടെ ഫോമും ഇന്ത്യയ്ക്കു പ്രതീക്ഷ നല്‍കുന്നു.
നായകന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി, ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ കെഎല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്. ഓസ്‌ട്രേലിയയെ പേസര്‍ പാറ്റ് കമ്മിന്‍സ് നയിക്കും.
സെപ്റ്റംബര്‍ 27നാണ് മൂന്നാം ഏകദിനം. ലോകകപ്പിനുള്ള അവസാന ടീമിനെ സെപ്റ്റംബര്‍ 28നാണ് പ്രഖ്യാപിക്കുക. അതുകൊണ്ടു തന്നെ ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള അവസാന അവസരമാണ് ഈ പരമ്പര.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26