'തലൈവർ 170'; 33 വർ‌ഷത്തിനുശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിങ് മുംബൈയില്‍ പുനരാരംഭിച്ചു

'തലൈവർ 170'; 33 വർ‌ഷത്തിനുശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിങ് മുംബൈയില്‍ പുനരാരംഭിച്ചു

ന്ത്യന്‍ സിനിമാ ലോകത്തെ രണ്ട് ഐക്കണുകൾ, രജനികാന്തും അമിതാഭ് ബച്ചനും വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുന്ന 'തലൈവർ 170'ന്റെ ചിത്രീകരണം പുനരാരംഭിച്ചു. പ്രേക്ഷക - നിരൂപക പ്രശംസ ഏറ്റുവാങ്ങിയ 'ജയ് ഭീം' എന്ന ചിത്രത്തിന്‍റെ സംവിധായകൻ ടി ജെ ജ്ഞാനവേലാണ് സിനിമ സംവിധാനം ചെയ്യുന്നത്.

രജിനികാന്തും അമിതാഭ് ബച്ചനും ഒന്നിച്ചുള്ള ഷെഡ്യൂള്‍ മുംബൈയിലാണ് ഷൂട്ട് ചെയ്യുന്നത്. ചിത്രത്തില്‍ നിര്‍ണായക കഥാപാത്രത്തെയാണ് ബച്ചൻ അവതരിപ്പിക്കുന്നത്. രജിനികാന്ത് പൊലീസ് വേഷത്തില്‍ എത്തുന്നതായാണ് റിപ്പോര്‍ട്ട്. വ്യാജ ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചുള്ള പ്രമേയമാണ് ചിത്രം പറയുന്നതെന്ന് സൂചനയുണ്ട്.

മുംബൈയിലെത്തിയ രജിനി, ബച്ചനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടു. തിരുവനന്തപുരത്തെയും തിരുനെല്‍വേലിയിലെയും ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ചെറിയ ഇടവേളയ്ക്കു ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് വീണ്ടും ആരംഭിച്ചത്. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങിയ വൻതാരനിര തന്നെ ചിത്രത്തിൽ‌ അണിനിരക്കുന്നുണ്ട്.

തമിഴിലെ പ്രശസ്ത നിര്‍മ്മാണക്കമ്പനിയായ ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് നിര്‍മ്മാണം. രജനികാന്തിന്റെ വില്ലനാകുന്നത് ഫഹദ് ആണെന്നാണ് റിപ്പോര്‍ട്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.