ഇസ്രയേല്‍-ഹമാസ് യുദ്ധം: വെടിനിര്‍ത്തലിന് ധാരണയിലെത്തി എന്ന വാര്‍ത്ത തള്ളി ഇസ്രയേലും അമേരിക്കയും

ഇസ്രയേല്‍-ഹമാസ് യുദ്ധം: വെടിനിര്‍ത്തലിന്  ധാരണയിലെത്തി എന്ന വാര്‍ത്ത തള്ളി ഇസ്രയേലും അമേരിക്കയും

വാഷിങ്ടണ്‍: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനായി ഒരു ധാരണയും ഉണ്ടായിട്ടില്ലെന്ന് വൈറ്റ് ഹൗസ്.

വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു ധാരണയിലും എത്തിയിട്ടില്ലെന്നും അമേരിക്ക ഇതിനുവേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും വൈറ്റ് ഹൗസ് വക്താവും ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗവുമായ അഡ്രിയെന്ന വാട്‌സണ്‍ പറഞ്ഞു.

തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന 50 ബന്ദികളെ കൈമാറുമെന്നും അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ ധാരണയില്‍ ഇരുഭാഗങ്ങളും എത്തി എന്നുമുള്ള തരത്തില്‍ ശനിയാഴ്ച വാഷിങ്ടണ്‍ പോസ്റ്റില്‍ വാര്‍ത്ത വന്നിരുന്നു. ഇതിലാണ് വൈറ്റ് ഹൗസ് വ്യക്തത വരുത്തിയിരിക്കുന്നത്.

ഓരോ 24 മണിക്കൂറിലും ചെറു സംഘങ്ങളായി തടവില്‍ പാര്‍പ്പിച്ചവരെ മോചിപ്പിക്കുമെന്നായിരുന്നു വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. അമ്പതിലേറെ തടവുകാരെ ഇത്തരത്തില്‍ മോചിപ്പിക്കുമെന്ന് ആറ് പേജുള്ള കരാര്‍ പത്രത്തില്‍ പറയുന്നതായും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്തെത്തി. വാര്‍ത്ത തെറ്റാണെന്നും നിലവില്‍ അത്തരത്തില്‍ യാതൊരു ധാരണയിലും എത്തിയിട്ടില്ലെന്നും നെതന്യാഹു പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.