സംസ്ഥാനത്ത് ആദ്യമായി മുട്ടയുടെ ചില്ലറ വില ഏഴ് രൂപയിലെത്തി

സംസ്ഥാനത്ത് ആദ്യമായി മുട്ടയുടെ ചില്ലറ വില ഏഴ് രൂപയിലെത്തി

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി മുട്ടയുടെ ചില്ലറ വില ഏഴ് രൂപയായി ഉയര്‍ന്നു. ഇതോടെ മൊത്തവില 6.20 രൂപയുമായി. ഗുണമേന്മ അനുസരിച്ച് തരം തിരിച്ചാണ് കയറ്റുമതി. 45 ഗ്രാം ഉള്ളവയാണ് കയറ്റുമതിക്ക് അനുയോജ്യമായത്.

ശ്രീലങ്ക, മാലദ്വീപ്, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് കൂടുതലായും കയറ്റുമതി ചെയ്യുന്നത്. കൂടാതെ ഫിഫ ലോകകപ്പ് സമയത്ത് മുട്ടയുടെ ലഭ്യത കുറഞ്ഞത് മുതല്‍ ഇന്ത്യന്‍ മുട്ട ഖത്തറിലേക്കും കയറ്റുമതി ചെയ്തു. ഏഴ് രൂപവരെ വിലയുള്ള ഇന്ത്യന്‍ മുട്ട ശ്രീലങ്കയില്‍ എത്തുമ്പോള്‍ വില 14 രൂപയാകും.

45 ഗ്രാമില്‍ താഴെയുള്ള മുട്ടകളാണ് സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നത്. 50 ഗ്രാമിന് മുകളിലുള്ള മുട്ടകളാണ് കൂടുതലായി വിപണിയിലെത്തുന്നത്. മുട്ട ഉല്‍പാദനത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.