യുവതിയെ മാനഭംഗപ്പെടുത്തിയെന്ന കേസ്; സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറെ പുറത്താക്കി

 യുവതിയെ മാനഭംഗപ്പെടുത്തിയെന്ന കേസ്; സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറെ പുറത്താക്കി

കൊച്ചി: ബലാത്സംഗ കേസില്‍ നിയമ സഹായം തേടിയെത്തിയ യുവതിയെ മാനഭംഗത്തിന് ഇരയാക്കിയെന്ന കേസില്‍ ഹൈക്കോടതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി. ജി മനുവിനെ പുറത്താക്കി. അഡ്വക്കറ്റ് ജനറല്‍ മനുവില്‍ നിന്നും രാജി എഴുതി വാങ്ങുകയായിരുന്നു.

പ്ലീഡര്‍ക്കെതിരെ യുവതി നല്‍കിയ പരാതിയില്‍ ചോറ്റാനിക്കര പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയും യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചതിന് ഐടി ആക്ട് പ്രകാരവുമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. തുടര്‍ന്ന് ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഡ്വക്കേറ്റ് ജനറലിന് രാജി നല്‍കിയത്. രാജി അഡ്വക്കറ്റ് ജനറല്‍ നിയമ സെക്രട്ടറിക്ക് കൈമാറും.

പി.ജി മനുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 2018-ല്‍ നടന്ന ബലാത്സംഗ കേസില്‍ നിയമ സഹായം തേടിയാണ് യുവതി ഗവണ്‍മെന്റ് പ്ലീഡറെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 11 ന് ഔദ്യോഗിക വാഹനത്തില്‍ യുവതിയുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.