പ്രസിഡന്റ് സ്ഥാനാർഥിയാവുന്നതിലെ അയോഗ്യത: സുപ്രീം കോടതിയെ സമീപിച്ച് ട്രംപ്

പ്രസിഡന്റ് സ്ഥാനാർഥിയാവുന്നതിലെ അയോഗ്യത:  സുപ്രീം കോടതിയെ സമീപിച്ച് ട്രംപ്

വാഷിം​ഗ്ടൺ ഡിസി: 2024 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കിയ കൊളറാഡോ സുപ്രീം കോടതി വിധിക്കെതിരെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസ് സുപ്രീം കോടതിയെ സമീപിച്ചു. കൊളറാഡോ കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. കഴിഞ്ഞ മാസമാണ് പ്രസിഡന്റ് സ്ഥാനാർഥിയാവുന്നതിന് ട്രംപ് യോഗ്യനല്ലെന്ന് കൊളറാഡോയിലെ സുപ്രീം കോടതി വിധിച്ചത്.

യുഎസ് ക്യാപിറ്റൽ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്ന് അമേരിക്കൻ ഭരണഘടനയുടെ പതിനാലാം ഭേദഗതി ഉപയോഗിച്ചാണ് ട്രംപിനെ മത്സരിക്കുന്നതിൽനിന്ന് വിലക്കിയത്. നേരത്തെ മെയ്‌നിൻ മേഖലയും ട്രംപിനെ വിലക്കിയിരുന്നു. പ്രസിഡന്റ് സ്ഥാനാർഥിയാവുന്നതിൽനിന്ന് ട്രംപിനെ വിലക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി നിരവധി ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ മിനസോട്ടയിലെയും മിഷിഗണിലെയും കോടതികൾ ട്രംപിനെ അയോഗ്യനാക്കാനുള്ള ഹർജികൾ പരിഗണിച്ചില്ല. ഒറിഗോൺ പോലെയുള്ള സംസ്ഥാനങ്ങളിൽ, കേസുകൾ ഇപ്പോഴും തീർപ്പുകൽപ്പിക്കപ്പെട്ടിട്ടില്ല.

ട്രംപിന്റെ യോഗ്യത സംബന്ധിച്ച വിഷയത്തിൽ യുഎസ് സുപ്രീം കോടതി വിധി രാജ്യവ്യാപകമായി ബാധകമായിരിക്കും. നേരത്തെ 'പ്രസിഡന്റ് സ്ഥാനാർഥിയാവുന്നതിൽ നിന്ന് ട്രംപിനെ നീക്കം ചെയ്യാൻ ശ്രമിച്ചുകൊണ്ട് എല്ലാ അമേരിക്കൻ വോട്ടർമാരും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നു' വെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.