രാമക്ഷേത്ര പ്രതിഷ്ഠ: അവധി വിവാദമായതോടെ തീരുമാനം പിന്‍വലിച്ച് ഡല്‍ഹി എയിംസ്

രാമക്ഷേത്ര പ്രതിഷ്ഠ: അവധി വിവാദമായതോടെ തീരുമാനം പിന്‍വലിച്ച് ഡല്‍ഹി എയിംസ്

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ഡല്‍ഹി എയിംസിലെ ഒപി ഉള്‍പ്പടെ അടച്ചിടാനുള്ള തീരുമാനം വിവാദമായതോടെ പിന്‍വലിച്ചു.

രോഗികളുടെ അസൗകര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. രാമ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയതിനെ തുടര്‍ന്നായിരുന്നു എയിംസിനും അവധി പ്രഖ്യാപിച്ചത്.

ഡല്‍ഹി എയിംസിനെ കൂടാതെ ഭുവനേശ്വറിലെ എയിംസും ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ എംപി ഉള്‍പ്പടെ രംഗത്തു വന്നു. സാമൂഹിക മാധ്യമങ്ങളിലും വലിയ ചര്‍ച്ചയാവുകയും ചെയ്തു.

അതിന് പിന്നാലെയാണ് ഡല്‍ഹി എയിംസ് അധികൃതര്‍ തീരുമാനം പിന്‍വലിച്ചത്. ഒപി ഉള്‍പ്പടെ പ്രവര്‍ത്തിക്കുമെന്നും അവര്‍ അറിയിച്ചു. രോഗികള്‍ക്കുണ്ടാകുന്ന ആസൗകര്യം കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിശദീകരണം. അതേസമയം, പുതുച്ചേരി ജിപ്മര്‍ ആശുപത്രിയ്ക്ക് അവധിയായിരിക്കും.

രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ നോക്കുമെന്ന ആശുപത്രിയുടെ ഉറപ്പ് മദ്രാസ് ഹൈക്കോടതി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവധി പിന്‍വലിക്കാതിരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.